ഇരിങ്ങാലക്കുട: പട്ടണത്തിന് ഇനി സി.സി ടി.വി കാമറകളുടെ സുരക്ഷിതത്വം. കെ.എസ്.ഇ കമ്പനി യുടെ സാമൂഹികപ്രതിബദ്ധത പരിപാടികളുടെ ഭാഗമായി 22 ലക്ഷം രൂപ ചെലവാക്കി തൃശൂർ റോഡിൽ കരുവന്നൂർ വരെയും ചാലക്കുടി റോഡിൽ പുല്ലൂർ വരെയും കൊടുങ്ങല്ലൂർ റോഡിൽ കോലോത്തുംപടി വരെയും മൂന്നുപീടിക റോഡിൽ കെ.എസ് പാർക്ക് വരെയും കാട്ടൂർ റോഡിൽ നാഷനൽ ഹൈസ്കൂൾ വരെയും ഠാണാ, ബസ്സ്റ്റാൻഡ്, എ.കെ.പി ജങ്ഷൻ, ക്രൈസ്റ്റ് കോളജ് ജങ്ഷൻ തുടങ്ങിയ പ്രധാന ജങ്ഷനുകളിലുമായി 42 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഡിവൈ.എസ്.പി ഓഫിസിൽ നടന്ന ചടങ്ങിൽ ഡി.ഐ.ജി എസ്. സുരേന്ദ്രൻ കാമറകളുടെ ഉദ്ഘാടനം നിർവഹിച്ചു. എ.പി. ജോർജ് അധ്യക്ഷത വഹിച്ചു. എം. അനിൽ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കിയ ഇൻഫ്ര ഇലക്ട്രോണിക്സ് പ്രൊെപ്രെറ്റർ കെ.കെ. ഹക്കീമിനെ തൃശൂർ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ ആദരിച്ചു. കെ.എസ്.ഇ എക്സിക്യൂട്ടിവ് ഡയറക്ടർ എം.പി. ജാക്സൻ സ്വാഗതവും ഡിവൈ.എസ്.പി ഫേമസ് വർഗീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.