ചാവക്കാട്: മണത്തലയിൽ ആളില്ലാത്ത വീടുകളിൽ കവർച്ച. സ്വർണവും പണവും നിരീക്ഷണ കാമറ യും കവർന്നു. മണത്തല കാറ്റാടി റോഡിൽ ഫിഷറീസ് ഓഫിസിനു സമീപം കുറ്റിയിൽ ശശിയുടെ വീട്ടി ൽനിന്നാണ് സ്വർണവും പണവും കവർന്നത്. മൂന്നൂറോളം മീറ്റർ അകലെ മണത്തല തലക്കാട്ട് അനൂപിെൻറ വീട്ടിൽനിന്നാണ് നിരീക്ഷണ കാമറകൾ മോഷ്ടിച്ചത്. വീട്ടുകാർ ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മുറികളിലെ നാല് അലമാരകളാണ് കുത്തിപ്പൊളിച്ചത്. വസ്ത്രങ്ങളും സാധനങ്ങളും വാരിവലിച്ചു പുറത്തിട്ടു. നവരത്നം പതിച്ച 10 ഗ്രാം വരുന്ന മോതിരം, പൂജാമുറിയിൽനിന്ന് ദേവിയുടെ ഒരുപവൻ ആഭരണം, കാമറ, റാഡോ വാച്ച്, 6000 രൂപ എന്നിവയാണ് കവർന്നത്.
ശശിയും കുടുംബവും ശനിയാഴ്ച വൈകീട്ട് പേരകത്തെ ഭാര്യഗൃഹത്തിൽ പോയതായിരുന്നു. അനൂപ് മണത്തലയിൽ പുതുതായി പണിയിച്ച വീട്ടിൽ കഴിഞ്ഞമാസമാണ് താമസം തുടങ്ങിയത്. അനൂപും കുടുംബവും കാനഡയിലാണ്. മാതാവ് മാത്രമാണ് വീട്ടിലുള്ളത്. രാത്രിയായാൽ അവർ മറ്റൊരു മകെൻറ വീട്ടിലേക്ക് പോകലാണ് പതിവ്. ഞാറാഴ്ച രാവിലെ എത്തിയപ്പോഴാണ് അവരും സംഭവമറിയുന്നത്. വീടിെൻറ മുകളിൽ സ്ഥാപിച്ച കാമറകൾ മാത്രമാണ് കവർന്നത്. സംഭവമറിഞ്ഞ് ചാവക്കാട് പൊലീസും തൃശൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും അന്വേഷണം നടത്തി. ഇതോടെ ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരുമാസത്തിനിെട അഞ്ച് കവർച്ചയാണ് നടന്നത്. കഴിഞ്ഞ 16ന് പുലർച്ചയാണ് എടക്കഴിയൂരിൽ ജമാഅത്ത് പള്ളി കമ്മിറ്റി ഓഫിസ് ഉൾെപ്പടെ രണ്ടിടത്തും ബ്ലാങ്ങാട് പള്ളി പരിസരത്തും മോഷണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.