അഴീക്കോട്: അറബിക്കടലിെൻറ ശാന്തത സാക്ഷി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലയടിച് ച ജനസാഗരം പ്രതിരോധം തീര്‍ത്തത് കൊടുങ്ങല്ലൂര്‍ അഴീക്കോട് മുന്നക്കല്‍ ബീച്ചിന് ഹൃദ ്യാനുഭവം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ‘ഇമാ’മായി മുന്നില്‍നിന്ന് നയിച്ചപ്പേ ാള്‍ ബഹുസ്വര ആസാദി മാര്‍ച്ച് വര്‍ണ-വര്‍ഗ-ജാതി-മത ഭേദങ്ങളേതുമില്ലാതെ ഇന്ത്യയുടെ പരിച്ഛദേമായി. രണ്ടുലക്ഷത്തിലധികം പേര് അണിനിരന്ന മാര്‍ച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന മുസ്രിസ് പൈതൃകത്തിെൻറ തനിയാവര്‍ത്തനമായി.രാജ്യത്തെ പ്രഥമ മസ്ജിദായ ചേരമാര്‍ ജുമാമസ്ജിദിെൻറ അങ്കണത്തില്‍നിന്ന് വൈകീട്ട് മൂന്നരക്ക് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദിെൻറ നായകത്വത്തില്‍ മാര്‍ച്ചിന് തുടക്കംകുറിച്ചത്.
എട്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുന്നക്കല്‍ ബീച്ചിലേക്കുള്ള വഴിമധ്യേ മേത്തല ശ്രീനാരായണ സമാജം പരിസരത്തുനിന്ന് വിദ്യാര്‍ഥിനികളും വനിതകളും മറ്റൊരു മാര്‍ച്ചുമായി ബീച്ചിലേക്ക് ഒഴുകി. ജെ.എന്‍.യു വിദ്യാര്‍ഥിനി ഡോമന്‍ സാമന്ത വനിത മാര്‍ച്ചിന് നേതൃത്വം നല്കി. ഇതേസമയം എറിയാട് ചേരമാന്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിനും മഹല്ല് ഏകോപന സമിതി നേതാക്കള്‍ നേതൃത്വം നല്കിയ മാര്‍ച്ചിനും തുടക്കമായി. മൂന്നു മാര്‍ച്ചും എത്തിയപ്പോള്‍ പുത്തന്‍പള്ളി ജങ്ഷന് ജനസാഗരം. മാര്‍ച്ചുകള്‍ പിന്നീട് മുനക്കല്‍ ബീച്ചിലേക്ക് പ്രയാണം തുടങ്ങി. ബീച്ചിലേക്കുള്ള ഇടുങ്ങിയ റോഡിന് ഉള്‍ക്കൊള്ളാനാവാത്ത വിധം അറബിക്കടലിലേക്ക് ആൾത്തിരയായിരുന്നു പിന്നെ. മാര്‍ച്ചുകള്‍ കടന്നുപോയ വഴിയോരങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ജനമുണ്ടായി. 5.30ന് വനിതകളുടെ മാര്‍ച്ചാണ് ആദ്യം സമരസംഗമ ബീച്ചില്‍ എത്തിയത്.
ചന്ദ്രശേഖര്‍ ആസാദ് ഫ്ലാഗ്ഓഫ് ചെയ്ത ചേരമാന്‍ ജുമാസ്ജിദ് പരിസരത്തുനിന്ന് പുറപ്പെട്ട മാര്‍ച്ച് 5.40ഓടെയും തൊട്ടുപിന്നാലെ ചേരമാന്‍ നഗരിയില്‍നിന്നുള്ള മാര്‍ച്ചും എറിയാട് ഗ്രൗണ്ടിൽനിന്ന് ഇ.ടി. ടൈസൺ എം.എൽ.എ നയിച്ച മാർച്ചും എത്തി തുടങ്ങി. സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആർ എന്നിവെക്കതിരായ മുദ്രാവാക്യം അന്തരീക്ഷത്തില്‍ മുഴങ്ങി. മാര്‍ച്ചുകള്‍ ബീച്ചില്‍ എത്തിയേതോടെ ആസാദി മുദ്രാവാക്യവുമായി ജെ.എന്‍.യു വിദ്യാര്‍ഥിനി ഡോമന്‍ സാമന്തയും സംഘവും ജനഹൃദയങ്ങള്‍ കീഴടക്കി. സിറ്റിസൺ ഫോറം ഓഫ് ഇന്ത്യ ചെയർമാൻ ഡോ. പി.എ. മുഹമ്മദ് സഈദ്, കൺവീനർ ടി.എം. സക്കീർ ഹുസൈൻ, ട്രഷറർ എസ്.എ. അബ്ദുൽ ഖയ്യും, ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, ജോയൻറ് കൺവീനർ ജലീൽ മാള തുടങ്ങിയവർ നേതൃത്വം നൽകി. ചേരമാൻ പള്ളിയിൽനിന്ന് ഫ്ലാഗ്ഓഫിന് ശേഷം ആസാദ് കൊടുങ്ങല്ലൂർ ബൈപാസിലെ ചേരമാൻ സിഗ്നൽ ജങ്ഷൻ വരെ മാർച്ചിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.