ചാലക്കുടി: വേനല്‍ കടുത്തത്തോടെ ചാലക്കുടി മേഖലയില്‍ തീപിടിത്തങ്ങള്‍ വര്‍ധിച്ചു. ഒര ുമാസത്തിനിടയില് 24 തീപിടിത്തമാണ് ഫയര്‍ഫോഴ്സ് കെടുത്തിയത്. അറിയാത്ത തീപിടിത്ത ങ്ങള് വേറെയും. വ്യാഴാഴ്ച തന്നെ മൂന്ന് തീപിടിത്തമുണ്ടായി. കൊരട്ടിയില്‍ കിന്‍ഫ്ര പാര് ക്കിന് സമീപം കൊരട്ടി കേന്ദ്ര സര്‍ക്കാര്‍ പ്രസിെൻറ വളപ്പില്‍ രാവിലെ 11.30ന് തീപിടിത്തം ഉണ്ടായി. ഒരുമണിക്കൂര്‍ പണിപ്പെട്ടാണ് തീ കെടുത്തിയത്. അത് അണച്ച് തിരിച്ചെത്തിയപ്പോഴാണ് ചാലക്കുടിയില്‍ വി.ആര് പുരത്ത് പറമ്പില്ക്കാട്ടില് ക്ഷേത്രത്തിന് സമീപം ആള്‍പ്പാര്‍പ്പില്ലാത്ത പറമ്പില്‍ തീപിടിത്തമുണ്ടായത്. കൂടാതെ വൈകീട്ട് 3.45ന് മേലൂരില്‍ പുഷ്പഗിരിയില്‍ പൂലാനി റോഡില്‍ ആളില്ലാത്ത പറമ്പിലും തീപിടിത്തമുണ്ടായി. തീപിടിത്തങ്ങള്‍ പലതും ഗുരുതരമാവാതെ ഫയര്‍ഫോഴ്സ് തടയുന്നുണ്ട്. അതുകൊണ്ടുതന്നെ നാശനഷ്ടങ്ങൾ കുറക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ ആഴ്ചയില്‍ ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിന് സമീപത്തെ തീപിടിത്തമാണ് ഇവയില്‍ ഗുരുതരമായത്. നഗരസഭ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലെ ഈ തീപിടിത്തത്തില്‍ യന്ത്രസാമഗ്രികളടക്കം കത്തിനശിച്ച് 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. ഒഴിഞ്ഞ പറമ്പുകളിലും വഴിയോരത്തുമാണ് തീപിടിത്തം കൂടുതലും സംഭവിക്കുന്നത്. വരുംമാസങ്ങളില്‍ ചൂട് വര്‍ധിക്കുമ്പോള്‍ തീപിടിത്തം വര്‍ധിക്കാനാണ് സാധ്യത. അതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ചാലക്കുടി അഗ്നിരക്ഷ നിലയം രംഗത്തെത്തിയിട്ടുണ്ട്. ചപ്പുചവറുകള്‍ തീയിടുമ്പോള്‍ ശ്രദ്ധിക്കാത്തതിനാലും സിഗററ്റ് കുറ്റികള്‍ അശ്രദ്ധമായി വലിച്ചെറിയുന്നതിനാലും തീ പൂർണമായും അണക്കാതെ വിറകടുപ്പുകള്‍ ഉപേക്ഷിക്കുന്നതിനാലും വൈദ്യുതി ലൈനുകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന തീപ്പൊരി ചപ്പുചവറുകളില്‍ വീഴുന്നതിനാലുമാണ് തീപിടിത്തങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യമടക്കം ചപ്പുചവറുകള്‍ സംസ്കരിക്കാതെ വഴിയോരത്തും ഒഴിഞ്ഞ പറമ്പിലും വലിച്ചെറിയുമ്പോള്‍ തീപിടിത്തത്തിന് വഴിയൊരുക്കുകയാണ്. തീപിടിക്കാന്‍ സാധ്യതയുള്ള മാലിന്യം വീട്ടില്‍ കൂട്ടിയിടാതെ സുരക്ഷിതമായ സ്ഥലത്ത് കുഴിച്ചുമൂടുകയോ കരുതലോടെ കത്തിക്കുകയോ ചെയ്യണം. വിവിധ സ്ഥാപനങ്ങളോട് ചേര്‍ന്ന പറമ്പുകളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കണം. ജലക്ഷാമത്തിന് തടയിടാനും മണ്ണിലെ സൂക്ഷ്മമൂലകങ്ങള്‍ നിലനിര്‍ത്താനും മാലിന്യം കത്തിക്കാതെ കൃഷിവിദഗ്ധരുടെ ഉപദേശം പാലിച്ച് കൃഷിയിടങ്ങളിലെ തീ കത്തിക്കല്‍ ഒഴിവാക്കുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.