തൃശൂർ: രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ ഒന്നിച്ചു നിന്നാൽ മ ഹാശക്തിയായി മാറുമെന്നും യോജിച്ച പോരാട്ടത്തിന് ഇനിയും സമയമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ചേരികളാക്കി മാറ്റാനും ഭിന്നതയുണ്ടാക്കാനുമുള്ള ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഭരണഘടന സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിെൻറ അടിത്തറയായ ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരെ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷം യോജിപ്പിലെത്തി നിലപാടെടുത്തപ്പോൾ നിർഭാഗ്യവശാൽ ചെറിയ മനസ്സിെൻറ ഉടമകൾ അതിനെതിരെ ശബ്ദിച്ചു.
ഈ യോജിപ്പിനെ മാതൃകാപരമെന്ന് പറഞ്ഞ് രാജ്യമാകെ പ്രശംസിക്കുേമ്പാൾ ചില ആളുകൾ എതിർക്കുന്നത് കഷ്ടമാണ്. ഒരുമിച്ചുള്ള പ്രക്ഷോഭത്തെപ്പറ്റി പ്രതിപക്ഷ നേതാവിനോട് ചോദിച്ചപ്പോൾ ഞങ്ങളുടെ ഇടയിലെ രാഷ്ട്രീയ സ്ഥിതി അറിയില്ലേ എന്നായിരുന്നു മറുപടി. ഈ പ്രശ്നം മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ല. രാജ്യത്തിെൻറ പൊതുവായതാണ്. മുസ്ലിംകളെ വേറൊരു കണ്ണോടെയാണ് ബി.ജെ.പി സർക്കാർ കാണുന്നത്. മുത്തലാഖ് നിയമം ക്രിമിനൽ നിയമത്തിലുൾപ്പെടുത്തിയത് അതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കൽദായ സുറിയാനി സഭ ഇന്ത്യൻ ആർച്ച് ബിഷപ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി. ജലീൽ, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവരും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, പന്ന്യൻ രവീന്ദ്രൻ, സി.എൻ. ജയദേവൻ, ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.