ചാലക്കുടി: വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചുവെന്ന വീട്ടമ്മ യുടെ പരാതിയിൽ 60കാരനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അങ്കമാലി ജവഹർ നഗർ കള മ്പാടൻ ആൻറണിയാണ് പിടിയിലായത്. ആളൂരിനുസമീപം താമസിക്കുന്ന വീട്ടമ്മയാണ് വാട്സ്ആപ്പിലൂടെ ഒരാൾ വിവിധ നമ്പറുകളിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നുവെന്ന പരാതിയുമായി മാസങ്ങൾക്കുമുമ്പ് പൊലീസിനെ സമീപിച്ചത്. കൂടാതെ ഫേസ്ബുക്കിൽ നിന്ന് തെൻറ മക്കളുടെ ചിത്രങ്ങൾ പകർത്തി അശ്ലീലമായി ചിത്രീകരിച്ച് പലർക്കും അയച്ചുകൊടുത്തതായും ഇതേത്തുടർന്ന് തെൻറ ഫോണിലേക്ക് ആളുകൾ നിരന്തരം വിളിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.
അങ്കമാലിയിലെ ഒരു കോളനിയിലെ വിലാസത്തിലാണ് പ്രതി സിം കാർഡ് എടുത്തിരുന്നത് എന്നു കണ്ടെത്തിയ പൊലീസ് ഒരു മാസം നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് സൂചന ലഭിച്ചത്. വീട്ടമ്മക്ക് അയച്ച ശബ്ദ സന്ദേശമാണ് അറുപതുകാരനെ കുടുക്കിയത്. അങ്കമാലിയിലെ വിവിധ പ്രദേശങ്ങളിൽ ശബ്ദ സന്ദേശം കേൾപ്പിച്ച് ആളെ തിരിച്ചറിയുകയായിരുന്നു. അങ്കമാലിയിൽ സോളാർ ഹീറ്ററുകളുടേയും അനുബന്ധ വസ്തുക്കളുടേയും കച്ചവടം നടത്തുകയായിരുന്നു ആൻറണി. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, കൊടകര സി.ഐ വി.വി. റോയി, ആളൂർ എസ്.ഐ കെ.എസ്.സുശാന്ത്, ക്രൈം സ്ക്വാഡ് എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ, സീനിയർ സിപിഒമാരായ വി.യു. സിൽജോ, എ.യു. റെജി , ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ വനിത സിപിഒ ടെസി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ആൻറണിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.