??????

വടക്കാഞ്ചേരിയെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ

വടക്കാഞ്ചേരി: ഒട്ടേറെ മോഷണങ്ങൾ നടത്തി വടക്കാഞ്ചേരിയെ വിറപ്പിച്ച മോഷണവീരൻ ഒടുവ ിൽ പൊലീസ് പിടിയിൽ. തൃശൂർ പാട്ടുരാക്കൽ പള്ളിയാലിൽ വിനോദിനെയാണ് (48) ഹൗസ് സ്റ്റേഷൻ ഓഫ ിസർ മാധവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നഗരസഭ പരിധിയിലെ പത്തോളം കടകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് വിനോദെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ ഷോപ്പുകളും വ്യാപാര സ്ഥാപനങ്ങളും കുത്തി തുറന്ന് മോഷ്്ടിക്കുകയാണ് രീതി.

പെരിന്തൽമണ്ണ, കുന്നംകുളം, തൃശൂർ ഈസ്റ്റ്‌ തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ പ്രതിയാണ്. ജയിൽവാസത്തിന് ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ മൂന്ന് മാസമായി വടക്കാഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു മോഷണ പരമ്പര. ഇത് പൊലീസിെൻറ ഉറക്കം കെടുത്തുകയും ചെയ്തു. എസ്.ഐ പി.ബി. ബിന്ദു ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.വി. സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ശിവജി, ജിനോ സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.