തൃശൂർ: ജില്ലയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിൽ വ്യാപക അഴിമതിയും സ്വജനപക്ഷപാ തവും നടക്കുന്നുവെന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ വിജിലൻസ് ആൻഡ് ആൻറി ക റപ്ഷൻ ബ്യൂറോക്ക് കലക്ടർ ടി.വി. അനുപമ നിർദേശം നൽകി.
നേർക്കാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷ് നൽകിയ പരാതിയിലാണ് നടപടി. ഒരാളുടെ പേരിൽ 30 ടൗൺ പെർമിറ്റുകൾ അനുവദിച്ചുവെന്നാണ് പരാതി. വിവിധ പേരുകളിലായി പെർമിറ്റുകൾ സ്വന്തമാക്കി സർക്കാറിനെയും കോടതിയെയും കബളിപ്പിക്കുന്നുവെന്നും ഇരുനൂറോളം ഓട്ടോറിക്ഷകൾ ഈ വിധത്തിൽ തൃശൂർ നഗരത്തിൽ സർവിസ് നടത്തുന്നുെവന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.