തൃശൂർ: ജില്ലയിൽ വ്യാപക കഞ്ചാവ് റെയ്ഡ്. 141 പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് മാ ഫിയ കുടിപ്പകയിൽ രണ്ടുപേർ വരടിയത്ത് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി ഊ ർജിതമാക്കിയത്. ഓപറേഷൻ കെന്നബിസ് എന്ന പേരിൽ ബുധനാഴ്ച അർധരാത്രി നടത്തിയ റെയ്ഡിലാണ് ഗുണ്ട, മയക്കുമരുന്ന് മാഫിയ അംഗങ്ങളെയും, കഞ്ചാവ് കാരിയർമാരെയും പിടികൂടിയത്. കാടുപിടിച്ച പ്രദേശങ്ങളിലും, ഒഴിഞ്ഞ കെട്ടിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും യുവാക്കള്‍ തമ്പടിച്ച് കഞ്ചാവ്, മദ്യം തുടങ്ങി മറ്റു മാരക മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയ പൊലീസ്, ലഹരി ഉപയോക്താക്കളുടെ വിവരശേഖരണവും നടത്തി. നിരന്തരം പരിശോധന നടത്തുമെന്നും, ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും കമീഷണർ യതീഷ്ചന്ദ്ര അറിയിച്ചു. രണ്ടിൽ കൂടുതൽ നർക്കോട്ടിക്സ് കേസുള്ളവരെ കാപ്പ ചുമത്തി ആറ് മാസം കരുതൽ കസ്റ്റഡിയിലിടും.
പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഓപറേഷൻ കെന്നബിസ് സ്ക്വാഡും, ജില്ലയിൽ കൺട്രോൾ റൂമും തുറന്നു. ഒരു എസ്.ഐ, അഞ്ച് പൊലീസുകാർ ചേർന്നതാണ് സ്ക്വാഡ്. മയക്കുമരുന്ന്, കഞ്ചാവ് മാഫിയക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുവാനും ഓപറേഷന് കെന്നബിസ് തീരുമാനിച്ചു. ജില്ലയിലേക്ക് മയക്കുമരുന്ന് വരുന്ന വഴികൾ കണ്ടുപിടിക്കാന്‍ അതിർത്തി പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. അന്തര്‍സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും. ലഹരിക്കടത്ത് ശ്രദ്ധയിൽപ്പെട്ടാല്‍ ജില്ല കൺട്രോൾ റൂം വാട്സ്ആപ്പിൽ (9446032353) ആർക്കും അറിയിക്കാം. ഇത് കമീഷണര്‍തന്നെ നേരിട്ട് അവലോകനം ചെയ്യും. മക്കളിൽ കൂടുതൽ പണവും, സ്കൂളിൽ പോകാതെയുള്ള കറക്കവും കണ്ടാലുടൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.