കുന്നംകുളം: സ്റ്റാൻഡിലേക്ക് പാഞ്ഞുകയറിയ സ്വകാര്യ ബസ് യാത്രക്കാരിയുടെ കാലിൽ കയറ ിയിറങ്ങി. സ്ത്രീയുടെ വലതു കാൽപാദം ചതഞ്ഞരഞ്ഞു. അഞ്ഞൂർ നമ്പീശൻപടി വെള്ളറ വീട്ടിൽ കു രിയാക്കോസിെൻറ ഭാര്യ ലൂസിക്കാണ് (58) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ തൃശൂർ റോഡിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലായിരുന്നു അപകടം.
മകളോടൊപ്പം ബസ് കയറാൻ വരുന്നതിനിടെയാണ് അപകടം. അമിത വേഗത്തിൽ വന്ന ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വലതു കാലിൽ ബസിെൻറ മുൻചക്രം കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലൂസിയെ ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ റോയൽ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഗുരുവായൂർ-കുന്നംകുളം- േചലക്കര റൂട്ടിലോടുന്ന ഫിസു ബസാണ് അപകടത്തിൽപെട്ടത്. ബസ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാൻഡിെൻറ കവാടത്തിൽ യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനുള്ള സൗകര്യം ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.