വിവാഹ മണ്ഡപത്തിലെ തർക്കം: യുവാവിനെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ

കുന്നംകുളം: വിവാഹ മണ്ഡപത്തിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. പെങ്ങാമുക്ക് ആനപറമ്പ് സ്വദേശികളായ താമരക്കാട്ടിൽ വിനു (32), കളരിക്കൽ പ്രദീപ് (33) എന്നിവരെയാണ് സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പെങ്ങാമുക്ക് കരിച്ചാൽ കടവ് മടിേശരി ബാല​െൻറ മകൻ സജിയെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് അഞ്ചിന് പഴഞ്ഞി ചിറക്കൽ അറഫ മണ്ഡപത്തിന് മുന്നിലായിരുന്നു സംഭവം. പെങ്ങാമുക്ക് സ്വദേശിയുടെ വിവാഹത്തിന് എത്തിയവർ തമ്മിലായിരുന്നു തർക്കം. വാക്കുതർക്കത്തിനിടെ കത്തിവീശുകയും സംഘം ചേർന്ന് കല്ലെറിയുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകനായ ഉണ്ണി കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് സജി. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. സംഭവത്തിൽ മറ്റു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.