ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ആൾ കെ.എസ്.ആർ.ടി.സി ബസിൽ മരിച്ചു

തൃശൂർ: ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥൻ യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ മരിച്ചു. തൃത്താല ചാലിശേരി പാലക്കൽപീടിക കോഴിപ്പള്ളിഞ്ഞാലിൽ മൊയ്തീൻ കുട്ടിയാണ് (58) ബസിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ബസ് തൃശൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ ചികിത്സക്കുപോയി തിരിച്ചുവരുമ്പോഴാണ് സംഭവം. പരിശോധനക്ക് ശേഷം വ്യാഴാഴ്ച ൈവകീട്ട് 4.30നാണ് കാസർകോേട്ടക്കുള്ള മിന്നൽ ബസിൽ ഇയാളും കുടംബവും കയറിയത്. ബസ് അങ്കമാലി കഴിഞ്ഞതോടെ ഇയാൾ അസ്വസ്ഥനായിരുന്നു. തൃശൂരിൽ ഇറങ്ങാനായി വിളിച്ചപ്പോൾ അനങ്ങാതെ വന്നതോടെ കൂടെയുള്ളവരും പൊലീസും ചേർന്ന് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുറെ നാളായി റാസൽഖൈമയിൽ ജോലി ചെയ്തിരുന്ന ഇയാൾ ചികിത്സക്കായി നാട്ടിൽ വന്നതായിരുന്നു. ഭാര്യ. ബീക്കുട്ടി. മക്കൾ: ഷാഫി, അസ്മ, ഷെഫീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.