തൃശൂർ: യുവ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അഭിഭാഷകൻ അയ്യന്തോൾ സ്വദേശി ജ്യോതിഷിെൻറ മുൻകൂർ ജാമ്യാപേക്ഷ ജില്ല കോടതി തള്ളി. ക്വട്ടേഷൻ വ്യക്തമായി തെളിയിക്കാൻ തെളിവുണ്ടെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ക്വേട്ടഷൻ നടപ്പാക്കിയ പ്രതികളും ജ്യോതിഷും തമ്മിൽ ബന്ധപ്പെട്ടതിെൻറ ഫോൺകോൾ രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉത്രാടനാളിൽ ശക്തൻ നഗറിലെ ഷോപ്പിങ് മാളിന് സമീപം വാഹനം മാറ്റിയിടുന്നതിന് ഹോണടിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങളുടെ തുടക്കം. കൂർക്കഞ്ചേരി സ്വദേശിയും എൻജിനീയറുമായ ഗിരീഷിെൻറ കൈകൾ ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകി തല്ലിയൊടിച്ചെന്നാണ് കേസ്. അഭിഭാഷകൻ ഒളിവിലാണ്. ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈകോടതിയെ സമീപിക്കാൻ നീക്കമുണ്ടെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.