കൊടുങ്ങല്ലൂർ: മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. നേരേത്ത തകർന്ന റോഡുകളിൽ അപകടസാധ്യതയും വർധിച്ചു. കൊടുങ്ങല്ലൂരിൽ തോടായ റോഡിലേക്കെത്തിയ മലിനജലത്തിൽ നഗരവാസികൾ ദുരിതത്തിലാണ്. വടക്കേനട ഉഴുവത്തുകടവ് റോഡിെൻറ സ്ഥിതി വെള്ളക്കെട്ടുകൂടിയായതോടെ പരിതാപകരമായി. കൊടുങ്ങല്ലൂർ ഇൗസ്റ്റ് െറസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളിലേറെയും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മഴക്കാലത്ത് യാത്ര ദുഷ്കരമായിരിക്കുകയാണ്. ദേശീയപാതയിൽനിന്ന് താഴേക്കുള്ളതാണ് ഇൗ റോഡ്. ദേശീയപാതയിൽനിന്നുപോലും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിനിൽക്കും. മഴ ഒഴിഞ്ഞുനിന്നാലും ദിവസങ്ങളോളം വെള്ളക്കെട്ടാകുന്ന അവസ്ഥയാണ്. വിദ്യാർഥികൾക്കും ഈ വഴി യാത്ര ദുഷ്കരമായി. നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിൽനിന്നുള്ളവർക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ എളുപ്പവഴിയാണിത്. റോഡിലെ വെള്ളക്കെട്ട് ദുരിതമായതോടെ സ്ഥലവാസികൾ പ്രതിഷേധവും ഉയർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.