തൃശൂർ: യുവ എൻജിനീയറുടെ കൈകൾ തല്ലിയൊടിച്ച സംഭവത്തിൽ ക്വട്ടേഷൻ നൽകിയെന്ന ആരോപണമുള്ള അഭിഭാഷകൻ മുൻകൂർ ജാമ്യം തേടി. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ അടുത്ത ദിവസം സമർപ്പിക്കും. മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ നിലപാട് കോടതി തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളിൽ നിന്നും അറിവായ ക്വട്ടേഷൻ വിശദാംശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളില്‍ ജില്ല കോടതിയിൽ സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ വലക്കാവ് മാഞ്ഞാമറ്റത്തില്‍ സാബു വില്‍സണ്‍ , കേച്ചേരി പാറന്നൂര്‍ കപ്ലേങ്ങാട് അജീഷ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉത്രാട നാളിൽ ഉച്ചകഴിഞ്ഞ് ശക്തൻ നഗറിൽ ഷോപ്പിങ് മാളിന് മുന്നിൽ വാഹനം എടുക്കാനായി മുന്നിലുള്ള വാഹനം നീക്കാൻ ഹോണടിച്ചതിലുള്ള വൈരാഗ്യമാണ് കൂർക്കഞ്ചേരി സ്വദേശിയായ യുവ എൻജിനീയർ ഗിരീഷിെൻറ കൈകൾ ഫ്ലാറ്റിലെത്തി ഗുണ്ടാസംഘം തല്ലിയൊടിച്ചതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.