ജോലി വാഗ്ദാനം ചെയ്ത് പീഡനം; ആറുപേർ അറസ്​റ്റിൽ

ഗുരുവായൂര്‍: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. തിരുവത്ര പാണ്ടികശാലപ്പറമ്പിൽ അലി (52), ഇരട്ടപ്പുഴ കള്ളാമ്പി മുത്തു (43), തൊഴിയൂർ വടക്കേപ്പാടിൽ വിനീഷ് (38), പൂവത്തൂർ സ്വദേശികളായ അമ്പലത്ത് ഗഫൂർ (50), മമ്മസ്രായില്ലത്ത് അബൂബക്കർ (50), ഇരട്ടപ്പുഴ പുതുവീട്ടിൽ അലിമുണ്ണി (45) എന്നിവരെയാണ് ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോം നഴ്സായ സ്ത്രീയെ ജോലി നൽകാമെന്ന് പറഞ്ഞ് വടക്കേ നടയിലെ ഫ്ലാറ്റിൽ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്ത്രീയെ പിന്നീട് റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിട്ടു. അവർ റെയിൽവേ സ്റ്റേഷനിലെ പൊലീസ് കൺട്രോൾ റൂമിൽ പരാതി പറഞ്ഞതിനെ തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതിവാങ്ങി കേെസടുത്തു. സംഭവത്തിൽ ഉൾപ്പെട്ട നാലുപേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സി.ഐ യു.എച്ച്. സുനിൽദാസ്, സീനിയർ സി.പി.ഒ പി.എസ്. അനിൽകുമാർ, സി.പി.ഒമാരായ കെ.വി. സുഗതൻ, പ്രീബു, കെ. സ്മിത എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പടം: പീഡനക്കേസിൽ അറസ്റ്റിലായ അലി, മുത്തു, വിനീഷ്, ഗഫൂർ, അബൂബക്കർ, അലിമുണ്ണി എന്നിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.