കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ജലദൗർലഭ്യമുള്ള എല്ലാ വീട്ടിലും ശുദ്ധജലം എത്തിക് കുന്നതിന് പദ്ധതി ആവിഷ്കരിക്കും. കോന്നിയിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കെ ടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതിയ പദ്ധതികൾക്ക് രൂപം നൽകി. നിർമാണത്തിലെ പദ്ധതികളുടെ അവലോകനം നടത്തി. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർഥനയെ തുടർന്നാണ് യോഗം വിളിച്ചത്. പത്തനംതിട്ട നഗര കുടിവെള്ള പദ്ധതിയിൽ പ്രമാടം ഗ്രാമപഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തും. പ്രമാടം വിതരണ ശൃംഖലയുടെ രൂപകൽപന ഉടൻ പൂർത്തിയാക്കും. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകൾ പൂർണമായും പത്തനംതിട്ട നഗരസഭ ഭാഗികമായും ഉൾപ്പെടുത്തി പുതിയ പദ്ധതി രൂപവത്കരിക്കും. വിശദമായ എൻജിനീയറിങ് റിപ്പോർട്ട് ഉടൻ തയാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പദ്ധതി നടപ്പാകുന്നതോടെ മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകും.
ഏനാദിമംഗലം, കലഞ്ഞൂർ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ പദ്ധതി രൂപവത്കരിക്കാൻ പ്രോജക്ട് തയാറാക്കുന്നതിന് സർവേക്ക് പി.പി.ഡി വിഭാഗത്തെ ചുമതലപ്പെടുത്തി. കോന്നി, അരുവാപ്പുലം പഞ്ചായത്തുകളിലും, കലഞ്ഞൂർ പഞ്ചായത്ത് ഭാഗികമായും ഉൾപ്പെടുത്തി പുതിയ പദ്ധതി തയാറാക്കാൻ ഇൻവെസ്റ്റിഗേഷന് മന്ത്രി നിർദേശം നൽകി.കോന്നി മെഡിക്കൽ കോളജ് പദ്ധതിയിൽനിന്ന് അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 14, 15 വാർഡുകളിൽ വിതരണ ശൃംഖല സ്ഥാപിക്കും. സീതത്തോട്-നിലക്കൽ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നബാർഡിെൻറ ധനസഹായത്തോടെ 120 കോടിയുടെ ഭരണാനുമതി നൽകി. വകുപ്പ് അണ്ടർ സെക്രട്ടറി സിനി സാബു, ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ശ്രീകുമാർ, സൂപ്രണ്ടിങ് എൻജിനീയർ മധു, പത്തനംതിട്ട എക്സി.എൻജിനീയർ മനു, അസി. എക്സി. എൻജിനീയർ നിസാർ, പ്രോജക്ട് എൻജിനീയർമാരായ സബിത, അൻസിൽ, അസി. എൻജിനീയർമാരായ പ്രസാദ്, ദിലീപ്, സുരാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.