റാന്നി: ചെത്തോങ്കര-അത്തിക്കയം റോഡിെൻറ ഒന്നാംഘട്ടം പൂർത്തിയായി. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 6.5 കോടി ചെലവിൽ നിർമിക്കുന്ന റോഡിെൻറ ഒന്നാംഘട്ടമായ ബി.എം ടാറിങ്ങാണ് അത്തിക്കയം പാലംവരെ പൂർത്തിയാക്കിയത്. രണ്ടാംഘട്ടം കൂടി കഴിഞ്ഞാൽ റോഡ് ഗതാഗതത്തിന് പൂർണ സജ്ജമാകും. റോഡരികിൽ കോൺക്രീറ്റ് ചെയ്യുന്ന പണികൾ പൂർത്തിയാക്കാനുണ്ട്. ശബരിമല സീസണിൽ ഏറെ ഉപകാരപ്രദമായ റോഡ് എട്ടുകോടി ചെലവിൽ വീതികൂട്ടി പരമാവധി വളവുകൾ ഒഴിവാക്കി പുനർനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ആദ്യം അനുവദിച്ച 6.5 കോടി കൊണ്ട് വളവുകൾ നിവർക്കാനോ വീതികൂട്ടാനോ കഴിഞ്ഞില്ല. വീതികൂട്ടാനായി റോഡരികിൽ സ്ഥലമുള്ളവരുടെ അനുമതി എം.എൽ.എയുടെ നേതൃത്വത്തിൽ വാങ്ങിയിരുന്നു. വശങ്ങൾ കെട്ടിക്കൊടുക്കാമെന്നായിരുന്നു ധാരണ. ഇതിന് ഒന്നാംഘട്ടത്തിൽ ഫണ്ട് ലഭ്യമല്ലാതെവന്നതോടെ വീതികൂട്ടൽ തൽക്കാലം ഉപേക്ഷിക്കുകയായിരുന്നു. ഈ ബജറ്റിൽ ഫണ്ട് ലഭ്യമായാൽ വീതികൂട്ടൽ നടത്താമെന്നാണ് കണക്കുകൂട്ടൽ. ഇതോടൊപ്പം അഞ്ചു കുഴിക്കുംപാറക്കുഴിക്കുമിടയിലും കരികുളത്തിനും കക്കൂടി മണ്ണിനുമിടയിലും വനംവകുപ്പിെൻറ തേക്ക് പ്ലാേൻറഷനുണ്ട്. ഇവിടെ റോഡ് വീതികൂട്ടണമെങ്കിൽ വനംവകുപ്പിെൻറ അനുമതി വേണം. ഇതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.