പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ നിലക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നത് അടിയന്തര പ്രാധാന്യത്തില്‍ കലക്ടര്‍ നിരോധിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങള് അടങ്ങിയ പൂമാലകള്‍ ആന ഭക്ഷിക്കുന്നതിലൂടെ ജീവഹാനിക്ക് കാരണമാകാമെന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ഇത്. നിലക്കല്‍ ബേസ് ക്യാമ്പില്‍ നിലവിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടുകളിലെയും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള ആഹാരാവശിഷ്ടങ്ങളും ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള ഇന്സിനറേറ്ററുകളിലും ഡംപിങ് യാര്‍ഡിലുമാണ് നിക്ഷേപിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍നിന്ന് കൂടുതലും ലഭിക്കുന്നത് തീര്‍ഥാടകര്‍ കൊണ്ടുവരുന്ന പൂമാലകളാണ്. ഇതില്‍ പ്രധാനമായും പ്ലാസ്റ്റിക് നൂലുകൊണ്ടും തെര്‍മോകോള്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ കൊണ്ടുണ്ടാക്കിയവയാണ്. പൂക്കളുടെയും ആഹാര വസ്തുക്കളുടെയും ഗന്ധം പിടിച്ച് ആനക്കൂട്ടം രാത്രി ഡംപിങ് യാര്‍ഡുകളില്‍ എത്തുന്നുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കവും മറ്റ് ഉപയോഗിച്ച് ആനക്കൂട്ടത്തെ ഓടിക്കുകയാണ് പതിവ്. പൂമാലകള്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള് ആനകള്‍ ഭക്ഷിക്കുന്നത് ആനകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനു കാരണമാകാമെന്ന് എലിഫൻറ് സ്ക്വാഡിലെ വെറ്ററിനറി സര്‍ജനും നിലക്കല്‍ ബേസ് ക്യാമ്പിലെ ഡ്യൂട്ടി മജിസ്ട്രേറ്റും അറിയിച്ചുണ്ട്. ഈ സാഹചര്യത്തില്‍ നിലക്കല്‍ ബേസ് ക്യാമ്പില്‍ തീർഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ച് ഉത്തരവാകണമെന്നും വിവരം എല്ലാ മാധ്യമങ്ങള്‍വഴിയും പ്രചരിപ്പിക്കണമെന്നും നിരോധനം സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിർദേശം നല്‍കണമെന്നും ശബരിമല അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കിയതിെൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. നിരോധനം സംബന്ധിച്ച ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡ് ശബരിമല ഡെവലപ്മെൻറ് പ്രോജക്ട് എക്സി. എൻജിനീയര്‍ നിലക്കല്‍ ബേസ് ക്യാമ്പിലെ വിവിധ സ്ഥലങ്ങളില്‍ അടിയന്തരമായി സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.