പത്തനംതിട്ട: ജില്ലയിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾ മിക്കവയിലും മായം. ഹോട്ടലുകളിലാണ് പഴകിയതും മായം കലർന്നതുമായ ഭക്ഷണസാധനങ്ങൾ കൂടുതലും വിൽക്കുന്നത്. ബേക്കറികളിൽ കൃത്രിമ രാസവസ്തുക്കൾ ചേർത്ത സാധനങ്ങളുടെ വിൽപനയും പൊടിപൊടിക്കുന്നു. മായവും വിഷപദാർഥങ്ങളുടെ സാന്നിധ്യവും പരിശോധിക്കാൻ അധികൃതർ തയാറാകുന്നുമില്ല. പരിശോധനകൾ പേരിലൊതുങ്ങിയതോടെയാണ് വിഷ ഭക്ഷണസാധനങ്ങൾ സാർവത്രികമായത്. ബേക്കറി സാധനങ്ങൾക്ക് അമിതവിലയാണ് ജില്ലയിലെങ്ങും വാങ്ങുന്നത്. ഇവക്ക് ഏകീകൃതവില ഒരിടത്തും ഇല്ല. മത്സ്യമാർക്കറ്റുകളിൽ രാസവസ്തുക്കൾ കലർത്തിയ മത്സ്യങ്ങളുടെ വിൽപന തകൃതിയാണ്. വിഷമടിച്ച പഴം, പച്ചക്കറികളാണ് എല്ലായിടത്തും വിൽപന. നിരോധിത പാലുകൾ വിപണിയിൽ പേരുമാറ്റി ഇറങ്ങിക്കൊണ്ടിരിക്കുന്നു. ശുദ്ധീകരിക്കാത്ത മിനറൽ വാട്ടർ വ്യാപകമായി വിറ്റുവരുന്നു. പരിശോധനകൾ ഒന്നും ഇല്ലാത്തതിനാൽ ആരെയും േപടിക്കാതെ ഇത്തരം സാധനങ്ങളുടെ കച്ചവടം കൊഴുക്കുകയാണിപ്പോൾ.
ജില്ലയിൽ അടൂർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഇവയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതി വർധിക്കുകയാണ്. പരാതികളെത്തുടർന്ന് അടുത്തിടെ അടൂർ, ആറന്മുള ഓഫിസുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അഞ്ചുലക്ഷം രൂപ വരെ പിഴ ചുമത്തേണ്ട കേസുകളിൽ 1000 മുതൽ 25,000 രൂപ വരെ മാത്രമാണ് പിഴ ചുമത്തിയത്. പരാതികൾ പലതും രജിസ്റ്ററിൽ ഉൾെപടുത്തിയിട്ടില്ലെന്നും കണ്ടെത്തി. ജില്ല ആസ്ഥാനത്തെ ഒരുഹോട്ടലിൽനിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മാരകരോഗങ്ങൾ ബാധിച്ചവർ ഹോട്ടലുകളിലും േബക്കറികളിലും ജോലി ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്താറില്ല. പരാതികൾ ഏറുേമ്പാൾ പേരിന് ചില ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ മാത്രമാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. വൻകിട സ്ഥാപനങ്ങളിൽനിന്ന് മാസപ്പടി പറ്റുന്ന നിരവധി ഉദ്യോഗസ്ഥർ ഉള്ളതായി പരാതിയുണ്ട്. ഇത്തരം സ്ഥാപനങ്ങളെ സംബന്ധിച്ച് പരാതികൾ നൽകിയാലും അന്വേഷിക്കാറില്ല.
രാജ്യത്ത് സുരക്ഷിതമായ ഭക്ഷ്യോൽപന്നങ്ങള് മാത്രം വിപണനം നടത്തുെന്നന്ന് ഉറപ്പാക്കേണ്ട ചുമതലയാണ്ഭക്ഷ്യസുരക്ഷ വകുപ്പിനുള്ളത്. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെയും കുടില്‍ വ്യവസായം മുതല്‍ ബഹുരാഷ്ട്ര കമ്പനിവരെയും ഭക്ഷ്യോൽപന്നങ്ങള് നിർമിക്കുകയോ വില്ക്കുകയോ ചെയ്യണമെങ്കില്‍ ഫുഡ്സേഫ്റ്റി രജിസ്ട്രേഷന് എടുക്കണം. രജിസ്ട്രേഷന് എടുത്തുകഴിഞ്ഞ് സ്ഥാപനത്തില്‍ ഉപഭോക്താവിനു കാണാന്‍ കഴിയുന്ന രീതിയില്‍ ഫുഡ്സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കാന്‍ വളരെ എളുപ്പമാണ്. 135 രൂപ നൽകിയാൽ ആര്‍ക്കും ലൈസന്‍സ് ലഭിക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനംകൂടി ഏര്‍പ്പെടുത്തിയതോടെ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഫുഡ്സേഫ്റ്റി ലൈസന്‍സ് ൈകയിലുണ്ടെങ്കില് പരസ്യമായി മായം ചേര്‍ത്ത ഭക്ഷണം വില്ക്കാൻ കഴിയുമെന്ന സ്ഥിതിയാണ്. ഭക്ഷണസാധനങ്ങളിൽ മായം കണ്ടാൽ നിസ്സാര തുക പിഴയടച്ച് രക്ഷപ്പെടുകയും ചെയ്യുന്നു. മായം ചേർത്ത സാധനങ്ങൾ പിടികൂടിയാൽ കൃത്യസമയത്ത് പരിശോധനഫലം ലഭിക്കുന്ന സാങ്കേതികസംവിധാനങ്ങളും വകുപ്പിനില്ല. ഇതോടെ പരിശോധനകള്‍ പ്രഹസനമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.