പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികൾ നഗരസഭ ആരംഭിച്ചു. തിങ്കളാഴ്ചക്ക് മുമ്പ് ഇവ മാറ്റിക്കൊടുക്കാനാണ് നഗരസഭ അധികൃതർ ആവശ്യപ് പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ്, വൈസ് ചെയർമൻ എ. സഗീർ എന്നിവരുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിലെ മുഴുവൻ കടകളിലും കയറി അറിയിപ്പ് നൽകി. വ്യാപാര സ്ഥാപനങ്ങൾ തോന്നും പോലെയാണ് സാധന സാമഗ്രികൾ പുറത്തേക്ക് ഇറക്കിവെക്കുന്നത്.
പഴം, പച്ചക്കറി കടകൾ സാധനങ്ങൾ സൂക്ഷിക്കുന്നതും പുറത്താണ്.
ഇതെല്ലാം യാത്രക്കാർക്കും മറ്റും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. യാത്രക്കാർ കൂടിനിൽക്കുന്ന സ്ഥലത്താണ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ചായയും മറ്റ് ഭക്ഷണപദാർഥങ്ങളും തയാറാക്കുന്നത്. ഇത് വലിയ അപകടത്തിന് ഇടയാക്കും. വ്യാഴാഴ്ച ബസ് കാത്തുനിന്ന ഒരു കുട്ടിയുടെ ദേഹത്ത് സമീപത്തെ ചായക്കടയിൽ തിളപ്പിച്ചുകൊണ്ടിരുന്ന പാൽ മറിഞ്ഞ് വീഴേണ്ടതായിരുന്നു. ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ബസ്സ്റ്റാൻഡിെൻറ മുൻവശത്തെ അനധികൃത ബൈക്ക് പാർക്കിങ് ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.