പന്തളം: തുമ്പമൺ പഞ്ചായത്തിൽ ടാർ മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഇടുക്കി ഉടു മ്പൻചോല സ്വദേശിയും മൈലപ്ര കളരിക്കൽ വീട്ടിൽ വടകക്ക് താമസിക്കുന്ന ബിനോയി (44) മേക്കൊഴൂർ ചരിവുകാലായിൽ ബാലൻ (57), മേക്കൊഴൂർ വടക്കേ വിളയിൽ സജീവ് (35) മല്ലപ്പുഴശ്ശേരി അദാമ്പടത്ത് അജിത് (33) എന്നിവരാണ് അറസ്റ്റിലായത്. മേയ് 15ന് രാത്രിയാണ് മോഷണം നടന്നത്. തുമ്പമൺ പഞ്ചായത്ത് പ്രസിഡൻറ് സഖറിയ വർഗീസിെൻറ പറമ്പിൽ സൂക്ഷിച്ച 20 പാട്ട ടാറിൽനിന്ന് 10 പാട്ട ടാറാണ് മോഷണം പോയത്.
റോഡ് ടാറിങ് സബ് കോൺട്രാക്ട് എടുത്ത് ചെയ്യുന്നവരാണ് പിടിയിലായ നാലുപേരും. തുമ്പമണ്ണിൽ റോഡ് ടാറിങ്ങുമായി ബന്ധപ്പെട്ട് ഇവർ കരാറുകാരനോടു സംസാരിച്ചെങ്കിലും തുക കൂടുതലായതിനാൽ കരാറുകാരൻ ഇവർക്ക് ജോലി നൽകിയിരുന്നില്ല. ഇതിെൻറ വാശിയിലാണ് ഇവർ ടാർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ടാർ പത്തനാപുരത്ത് കൊണ്ടുപോയി 25,000 രൂപക്ക് വിറ്റു. വിപണിയിൽ ഇതിന് 60,000 രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു.എസ്.ഐ എ. അനൂപ്, സി.പി.ഒമാരായ അമിഷ്, അനീഷ്, ശ്രീകാന്ത്, യൂനിസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.