ചിറ്റാർ: വാറ്റുകേന്ദ്രത്തിൽ വൻ ചാരായവേട്ട. സംഘത്തിലെ പ്രധാനിയെ എക്സൈസ് സംഘം അറസ് റ്റ് ചെയ്തു. പെരുനാട് കൂനംകരയിൽ ഓലിക്കൽ വീട്ടിൽ ഷിജുവിനെയാണ് (39) അറസ്റ്റ് ചെയ്തത്. കണ്ണനുംമൺ മലയുടെ ഭാഗത്തെ താമസമില്ലാത്ത കുറ്റിക്കാടിനിടയിലെ പാറയിടുക്കുകൾക്കിടയിലായിരുന്നു വാറ്റു കേന്ദ്രം. ചിറ്റാർ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് അറസ്റ്റ് ചെയ്തത്. 70 ലിറ്റർ വാറ്റ് ചാരായവും 1500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചിറ്റാർ എക്സൈസ് ഇൻസ്പെക്ടർ എസ്. സജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. രേണുനാഥൻ, പ്രിവൻറിവ് ഒാഫിസർമാരായ ബിജു പി.വിജയൻ, കെ. അനിൽകുമാർ, ആർ.ആർ. രാജീവ്, സതീശൻ, ആൻസി ഉസ്മാൻ എന്നിവരാണ് പിടികൂടിയത്. പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.