ചിറ്റാർ: വേനൽ കടുത്തതോടെ ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ ജലനി രപ്പ് കുറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയുടെ ജല സംഭരണികളിൽ കഴിഞ്ഞ വർഷത്തേക്കാളും വെള്ളം കുറവാണുള്ളത്. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയില്ലാത്തതിനാൽ ദിവസേന നീരൊഴുക്കു കുറയുകയാണ്.വ്യാഴാഴ്ച കക്കി-പമ്പ അണക്കെട്ടിൽ 49.35 ശതമാനം ജലനിരപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഇതേസമയത്ത് ജലനിരപ്പ് 63.67 ശതമാനമായിരുന്നു. 20 ശതമാനം വെള്ളത്തിെൻറ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്.
39.153 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമാണ് സംഭരണികളിൽ അവശേഷിക്കുന്നത്. മഹാപ്രളയ സമയത്ത് ശബരിഗിരിയുടെ ജലസംഭരണികൾ നിറഞ്ഞുകവിഞ്ഞിരുന്നു. പദ്ധതി പ്രദേശത്തെ പ്രധാന സംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 965.825 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 966 മീറ്റർ ജലനിരപ്പുമാണ് ഉള്ളത്. നിലവിലുള്ള ആറ് ജനറേറ്ററുകളിൽ അെഞ്ചണ്ണമാണ് പ്രവർത്തിക്കുന്നത്. ഒന്നാം നമ്പർ ജനറേറ്ററിൽ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്. വരുന്ന ആഴ്ചകൊണ്ട് പണി പൂർത്തീകരിക്കും. ശരാശരി ദിവസേന 5.5 മില്യൺ യൂനിറ്റ് വൈദ്യുതിയാണ് ഉൽപദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.