അടൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതികളെ പിടികൂടിയെന്ന നേട്ടം ൈകവരിച്ച് അടൂർ പൊലീസ് സ്റ്റേഷൻ. ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷൻ എന്ന പദവിക്കൊപ്പമാണ് സേ വനത്തിലും ഒന്നാമതെത്തിയത്. പൊലീസ് സേനയിൽ ആദ്യമായി നടപ്പാക്കിയ പുരസ്കാരങ്ങൾക്ക് അർഹമായതിെൻറ സന്തോഷത്തിലാണ് അടൂർ സ്റ്റേഷനിലെ പൊലീസുകാർ. ജില്ലയിലെ 22 സ്റ്റേഷനുകളിലെയും ജനമൈത്രി പ്രവർത്തനങ്ങളിൽ അടൂർ മുന്നിലാണ്. ശബരിമല വിഷയത്തിൽ അടൂരിൽ സി.പി.എമ്മിലെയും ബി.ജെ.പി, സംഘ്പരിവാർ സംഘടനയിലെയും പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ ആക്രമിച്ച കേസുകളിൽപെട്ടവരെയും അടൂരിലും പഴകുളത്തും കടകളിൽ ബോംബ് എറിഞ്ഞവരെയും വേഗത്തിൽ പിടികൂടാൻ കഴിഞ്ഞതും അംഗീകാരത്തിനു കാരണമായി.
പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിലും സ്റ്റേഷനിൽ വരുന്നവരോട് മാന്യമായി പെരുമാറുന്നതിലും അടൂർ സ്റ്റേഷൻ മാതൃക കാട്ടിയതായി അവാർഡ് നിർണയിച്ചവർ ചൂണ്ടിക്കാട്ടി. 2018ൽ 115 മോഷണക്കേസുകൾ തെളിയിച്ചു. ഇതിൽ പലരും പിടികിട്ടാപ്പുള്ളികളായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട, കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന, മാനഭംഗം, സ്ത്രീകളെ അപമാനിക്കൽ എന്നീ കേസുകളിലും പ്രതികളെ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.