പത്തനംതിട്ട: ഒരു വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്. രോഗികളെ മെഡിക്കല്‍ കോളജുകളിലത്തെിക്കാന്‍ സര്‍ക്കാര്‍ ആംബുലന്‍സ് ലഭിക്കാത്ത സ്ഥിതിയാണ്. നാല് ആംബുലന്‍സാണ് ജനറല്‍ ആശുപത്രിക്കുള്ളത്. രണ്ടെണ്ണം സംസ്ഥാന ആരോഗ്യവിഭാഗം നല്‍കിയതും മറ്റ് രണ്ടെണ്ണങ്ങളില്‍ ഒന്ന് ടി.എന്‍. സീമ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ചതും മറ്റൊന്ന് കേന്ദ്ര ഷിപ്പിങ് ആന്‍ഡ് റോഡ് ഹൈവേ മന്ത്രാലയം റോഡ് സേഫ്ടി അതോറിറ്റിക് നല്‍കിയത് ജനറല്‍ ആശുപത്രിക്ക് കൈമാറിയതുമാണ്. ഇതില്‍ ഒന്ന് കഴിഞ്ഞവര്‍ഷം തിരുവല്ല-കുമ്പഴ റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂര്‍ണമായും നശിച്ചു. ഇതിന്‍െറ അറ്റക്കുറ്റപ്പണിക്ക് നാലുലക്ഷം രൂപയിലധികം ചെലവാകുമെന്നതിനാല്‍ പുതിയത് നല്‍കാമെന്ന് ആരോഗ്യവിഭാഗം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഷിപ്പിങ് ആന്‍ഡ് ഹൈവേ മന്ത്രാലയം നല്‍കിയ ആംബുലന്‍സ് അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ ആരോഗ്യവിഭാഗം അനുമതി നല്‍കാത്തിനത്തെുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി കട്ടപ്പുറത്താണ്. നിസ്സാര പണികളുടെ പേരിലാണ് ഈ ആംബുലന്‍സ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അടക്കമുണ്ടെങ്കിലെ സര്‍വിസ് നടത്താന്‍ കഴിയൂ. നിര്‍ധനരോഗികള്‍ക്ക് നേരത്തേ ആശുപത്രി അധികൃതര്‍ സൗജന്യമായി ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നു. ആംബുലന്‍സുകള്‍ തകരാറിലായ കാര്യം ആശുപത്രി അധികൃതര്‍ ജില്ലാ ആരോഗ്യവിഭാഗത്തെ അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ളെന്ന് ജീവനക്കാര്‍ പറയുന്നു. ജനറല്‍ ആശുപത്രയില്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ മൂന്ന് ആംബുലന്‍സ് ഉണ്ടെങ്കിലും ഇവയുടെ സേവനം പൂര്‍ണമായും ലഭ്യമല്ല. പലപ്പോഴും അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആംബുലന്‍സുകളുടെ സേവനം ലഭ്യമാകാറില്ളെന്ന പരാതി വ്യാപകമാണ്. ആംബുലന്‍സുകള്‍ ആശുപത്രി പരിസത്ത് ഉണ്ടെങ്കിലും ഡ്രൈവര്‍മാരുടെ സേവനം പൂര്‍ണസമയം ലഭിക്കാറില്ല. ഇത് പലപ്പോഴും വാക്കേറ്റങ്ങള്‍ക്കും പരാതികള്‍ക്കും കാരണമാകാറുണ്ട്. സ്വകാര്യ ആംബുലന്‍സുകള്‍ ആശുപത്രിക്ക് സമീപം താവളം ഉറപ്പിച്ചിട്ടുണ്ട്. പത്തോളം സ്വകാര്യ ആംബുലന്‍സുകളാണ് ജനറല്‍ ആശുപത്രിപരിസരം കേന്ദ്രീകരിച്ച് സമാന്തര പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രി ജീവനക്കാര്‍ തന്നെ സ്വകാര്യ ആംബുലന്‍സ് ലഭ്യമാക്കിനല്‍കുകയാണ് പതിവ്. സര്‍ക്കാര്‍ ആംബുലന്‍സ് രണ്ടായിരത്തില്‍ താഴെ മാത്രം രൂപ ഈടാക്കുന്ന സമയത്ത് 3500 മുതല്‍ 5000 രൂപ വരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകുന്നതിന് സ്വകാര്യ ആംബുലന്‍സ് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.