പത്തനംതിട്ട: മാതാവിന് അനുകൂലവിധി സമ്പാദിച്ചുനല്‍കിയെന്ന കാരണത്താല്‍ ഓഫിസില്‍കയറി അഭിഭാഷകയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ പത്തനംതിട്ട ബാറിലെ മുതിര്‍ന്ന അഭിഭാഷകയായ ആനിസ്വീറ്റിക്കാണ് അക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ഓമല്ലൂര്‍ കോയിക്കല്‍ കെ.കെ. പ്രസാദിന് (49)എതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രസാദും മാതാവും തമ്മിലുണ്ടായ വസ്തുതര്‍ക്കത്തില്‍ മാതാവിന്‍െറ വക്കാലത്ത് ഏറ്റെടുത്തത് അഭിഭാഷകയായ ആനി സ്വീറ്റിയായിരുന്നു. വക്കാലത്ത് ഏറ്റെടുത്തപ്പോള്‍ തന്നെ തനിക്കെതിരെ ഭീഷണി ഉണ്ടായിരുന്നതായി അഭിഭാഷക പറയുന്നു. കോടതി വിധി മാതാവിന് അനുകൂലമായതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഓഫിസില്‍ അതിക്രമിച്ചുകയറിയ പ്രസാദ് അഭിഭാഷകയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഇത് ചെറുക്കുന്നതിനിടെ ഇവരുടെ ഇരുകൈകള്‍ക്കും പരിക്കേറ്റു. ബഹളംകേട്ട് സമീപ ഓഫിസിലുള്ളവര്‍ ഓടിയത്തെിയപ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പൊലീസ് പ്രസാദിനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.