അഗളി: അട്ടപ്പാടി ചുരം റോഡിൽ യാത്രക്കാർ തള്ളുന്ന മാലിന്യങ്ങൾക്കിരയായി വന്യമൃഗങ്ങ ൾ. സൈലൻറ്വാലി ഉദ്യാനത്തോട് ചേർന്ന സംരക്ഷിത വനമേഖല ഉൾക്കൊള്ളുന്ന പ്രദേശത്താണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യവും കോഴി, മീൻ എന്നിവയുടെ അവശിഷ്ടങ്ങളും തള്ളുന്നത്. ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കാൻ തുടങ്ങിയതോടെ കുരങ്ങുകൾ കാടിറങ്ങി വഴിയോരത്ത് തമ്പടിക്കുകയാണ്.
യാത്രികർ പ്ലാസ്റ്റിക് പൊതികളിൽ കൊണ്ടുവരുന്ന ഭക്ഷണത്തിെൻറ അവശിഷ്ടം ചുരത്തിൽ എറിയുന്നതോടെ കുരങ്ങുകൾ അടക്കമുള്ള വന്യജീവികൾ ഇത് ഭക്ഷിക്കുന്നത് സാധാരണയാണ്. കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന ബോർഡ് പലരും അവഗണിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുെണ്ടന്ന് പറയുമ്പോഴും ഉപയോഗപ്രദമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.