ചെറുതുരുത്തി: ഷൊർണൂർ ഭാരതപ്പുഴ കുറുകെയുള്ള തടയണയുടെ അറ്റകുറ്റപ്പണികൾ നടത്ത ി ഷട്ടറുകൾ അടച്ചതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു വെള്ളം പുറത്തുപോവാൻ തുട ങ്ങി. തിങ്കളാഴ്ച വൈകീട്ടാണ് തടയണയുടെ ഷട്ടർ അടച്ചത്. കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് തടയണയുടെ സംരക്ഷണ ഭിത്തിയിലൂടെ അടിയിൽ വെള്ളം അതിശക്തമായി കുത്തി ഒലിക്കാൻ തുടങ്ങിയത്. ഇതേ തുടർന്ന് തടയണയിലെ ഷട്ടറുകൾ ഉയർത്തി വെള്ളം വറ്റിച്ച ശേഷമാണ് പണി തുടങ്ങിയത്.
സംരക്ഷണ ഭിത്തിയുടെ ഉള്ളിൽ രൂപപ്പെട്ട ഗർത്തത്തിൽ കല്ലും ക്വാറി വേസ്റ്റും മണൽചാക്ക് നിർമിച്ചാണ് ഈ ഭാഗങ്ങൾ ബലപ്പെടുത്തുന്ന പ്രവർത്തനം തുടങ്ങിയത്. ഇതോടെ 11 ദിവസം നീണ്ടുനിന്ന ജനങ്ങളുടെ ആശങ്ക മാറി കിട്ടി. 2019ൽ പുഴഗതി മാറി ഒഴുകിയ തടയണയുടെ കര ഭാഗത്ത് ക്വാറി വേസ്റ്റ് ഇട്ട് മൂടുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഈ പണി പൂർത്തിയാവതെ ഷട്ടർ അടച്ചത് പ്രശ്നമാവും എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.