പാലക്കാട്: മിഠായി കവറിൽ പൊതിഞ്ഞ 12 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. എറണാകുളം വാഴക്കാല സ്വദേശി അമലാണ് (24) പിടിയിലായത്. കുഴൽമന്ദം ജങ്ഷനിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം അമലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പരിശോധനക്കായി തടഞ്ഞുനിർത്തി. കോയമ്പത്തൂരിൽനിന്ന് കിറ്റ് കാറ്റ് മിഠായി വാങ്ങി വരുകയാണെന്ന് പറഞ്ഞ ഇവർ മിഠായി പാക്കറ്റുകൾ ഉയർത്തിക്കാണിക്കുകയും ചെയ്തു. ഇതിനിടെ എക്സൈസ് അധികൃതർ സംശയം പ്രകടിപ്പിച്ചതോടെ ഇരുവരും ഒാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ അമൽ പിടിയിലായി.
രക്ഷപ്പെട്ട പ്രജിത്തിെൻറ മൊബൈൽ ഫോണും രേഖകളും എക്സൈസ് സംഘത്തിന് കിട്ടിയെങ്കിലും പിടികൂടാനായില്ല. നാട്ടിൽ മിഠായി കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവുകളാണെന്നാണ് ഇരുവരും പറഞ്ഞിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇടപ്പള്ളി ഭാഗത്ത് സ്കൂളിനോട് ചേർന്ന കടകളിലാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. പളനി ബസ് സ്റ്റാൻഡിന് സമീപത്തെ വിൽപ്പനക്കാരിയിൽനിന്ന് കിലോഗ്രാമിന് 10,000 രൂപക്ക് വാങ്ങിയ കഞ്ചാവ് കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തിൽ വെച്ചാണ് മിഠായി കവറിൽ പായ്ക്ക് ചെയ്യുന്നത്. ഇതു നാട്ടിലെത്തിച്ച ശേഷം മിഠായിയുടെ ചെറിയ കവറിലേക്ക് മാറ്റിയാണ് വിൽപന. സി.െഎ എം. രാകേഷ്, എക്സൈസ് പ്രിവൻറിവ് ഓഫിസർ മേഘനാഥൻ, സിവിൽ എക്സൈസ് ഓഫിസർ മാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.