കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മീൻവല്ലം പ്രദേശത്തേക്ക് സുരക്ഷിത സഞ്ചാരപാതയൊരുക്കാൻ തകർന്ന വട്ടപ്പാറ ഓവുപാലം പൊളിച്ചുനീക്കി വീതിയേറിയ പാലം നിർമിച്ച് റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് കനത്ത മഴയിലാണ് ഓവുപാലത്തിൽ ദ്വാരംവീണ് വാഹനസഞ്ചാരത്തിന് വഴികളടഞ്ഞത്. മീൻവല്ലം വെള്ളച്ചാട്ടം, ജലവൈദ്യുതി പദ്ധതിയുടെ പവർഹൗസ് എന്നിവിടങ്ങളിലേക്കും മലയോര ഗ്രാമങ്ങളിലെ താമസക്കാർക്കും ഇതുവഴി സഞ്ചരിക്കേണ്ടതുണ്ട്.
മീൻവല്ലം-മൂന്നേക്കർ റോഡ് പുനരുദ്ധാരണത്തിന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും വട്ടപ്പാറയിൽ തകർന്ന ഓവുപാലത്തിെൻറ കാര്യത്തിലും പുഴയോരത്ത് റോഡ് മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിലും പാർശ്വഭിത്തി നിർമാണത്തിനും പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ആവശ്യമുയർന്നു. വട്ടപ്പാറ വരെയാണ് മീൻവല്ലത്തേക്കുള്ള വാഹനങ്ങൾ വരുന്നത്. രണ്ട് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാലേ വെള്ളച്ചാട്ടം പ്രദേശത്തേക്ക് എത്താനാകൂ. പുതിയ പാലവും നല്ല റോഡും നിർമിച്ചാലേ ഈ അവസ്ഥ മാറൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.