കുഴൽമന്ദം: സംസ്ഥാനത്തെ റേഷൻ കടകളിൽ ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ വിതരണത്തിനെത്തുന്നെന്ന പരാതി വ്യാപകമായിട്ടും കാര്യമായൊന്നും ചെയ്യാതിരുന്ന സിവിൽ സൈപ്ലസ് അധികൃതർക്ക് ഒടുവിൽ മനംമാറ്റം. തങ്ങൾ ഗുണനിലവാര പരിശോധന നടത്തിയാണ് ഉൽപന്നങ്ങൾ വിതരണത്തിനെത്തിക്കുന്നതെന്നും ആരോപണങ്ങളിൽ പലതും അടിസ്ഥാനരഹിതമാെണന്നുമായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ, പരാതികൾ കുന്നുകൂടാൻ തുടങ്ങിയതോടെ റേഷൻ വിതരണ ഗോഡൗണുകൾ പരിേശാധിക്കാനൊരുങ്ങുകയാണ് വകുപ്പ്.
ഗോഡൗണുകളിൽ അടിയന്തര പരിശോധനകൾ നടത്താൻ ജില്ല-താലൂക്ക് സപ്ലൈ ഓഫിസർമാർക്കും സിറ്റി റേഷനിങ് ഓഫിസർമാർക്കും സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകി. റിപ്പോർട്ട് ഒരാഴ്ചക്കകം നൽകണം. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്നാണ് ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിലേക്ക് വിതരണം ചെയ്യുന്നത്. മാസങ്ങളോളം ഗോഡൗണുകളിൽ കിടന്നശേഷം വിതരണത്തിനെത്തിച്ചവയിൽ പലതിലും കീടങ്ങളെ വരെ കണ്ടതായി പരാതിയുയർന്നിരുന്നു. എഫ്.സി.ഐയുടെ ഗോഡൗണുകളിൽനിന്നാണ് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് ധാന്യങ്ങളെത്തുന്നത്. എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് ശേഖരിക്കുന്ന സമയത്ത് പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങളെക്കുറിച്ച് നവംബർ അവസാനവാരം സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെയാണിപ്പോൾ പരിശോധന റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.