??????

മുക്കുപണ്ടങ്ങൾ പണയംെവച്ച് 65 ലക്ഷം തട്ടി; പ്രതി റിമാൻഡിൽ

കുഴൽമന്ദം: മുക്കുപണ്ടങ്ങൾ പണയം െവച്ച് 65 ലക്ഷം രൂപ തട്ടിയ പ്രതി റിമാൻഡിൽ. കാഞ്ഞിരംകാട് അങ്ങോട്ടിൽ വീട്ടിൽ സുര േഷാണ് (40) പിടിയിലായത്.
തില്ലങ്കാട് അങ്ങോട്ടിൽ ബാങ്കേഴ്സ് എന്ന പണയ സ്ഥാപനം നടത്തുന്ന പ്രതി 2016 മുതൽ തെൻറ സ്ഥ ാപനത്തിൽ നാട്ടുകാർ പണയംവെച്ച സ്വർണ ഉരുപ്പടികൾ കുഴൽമന്ദെത്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മറിച്ച് പണയംവെച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ഥിരം ഇടപാടുകാരനായി മാറി സ്ഥാപനത്തിെൻറ വിശ്വാസം നേടിയെടുത്ത ശേഷം യഥാർഥ സ്വർണാഭരണങ്ങൾക്കിടെ മുക്കുപണ്ടങ്ങളും പണയം വെക്കുകയായിരുന്നു. സ്ഥാപനത്തിെല മറ്റ് ജീവനക്കാരുടെ സഹകരണത്തോടെയായിരുന്നു തട്ടിപ്പ്. യഥാർഥ സ്വർണാഭരണങ്ങൾ കൃത്യമായി തിരിെച്ചടുത്തിരുന്നു. എന്നാൽ 125ഓളം ഇടപാടുകളിൽ പണയം െവച്ച ആഭരണങ്ങൾ തിരിച്ചെടുക്കാതെ വന്നപ്പോൾ സംശയം തോന്നി പരിശോധിപ്പോഴാണ് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായത്.

തുടർന്ന് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഒളിവിൽ പോയ പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൊടുത്തെങ്കിലും തള്ളിയതിനാൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ രണ്ടാം പ്രതി സ്ഥാപനത്തിലെ അപ്രൈസർ കാശുമണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുഴൽമന്ദം എസ്.ഐ എ. അനൂപ്, എ.എസ്.ഐ സി.കെ. സുരേഷ്, സി.പി.ഒ സന്തോഷ്, ഹോംഗാർഡ് വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.