പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിന്നിടത്ത് കോൺക്രീറ്റ് മാലിന്യക്കൂനയാ ണ്. ബസ് സ്റ്റാൻഡ് പൊളിച്ച് കോൺക്രീറ്റ് മാലിന്യം നീക്കുന്ന പ്രവൃത്തികളാണ് പുര ോഗമിക്കുന്നത്. പക്ഷേ, ബസ് ബേ അവിടെത്തന്നെയുണ്ട്. വിവിധയിടങ്ങളിലേക്കുള്ള യാത്രക്കാർ ബസ് കയറാനെത്തുന്നുമുണ്ട്. കുത്തനൂർ, പൂടൂർ തുടങ്ങി നഗരപ്രാന്തങ്ങളിലേക്കുള്ളവർ മുതൽ ഷൊർണൂരടക്കം വിദൂര മേഖലകളിലേക്കുള്ളവർ വരെ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് തിരഞ്ഞെത്തുന്നുണ്ടെന്ന് ബസ് ജീവനക്കാർ പറയുന്നു. ബസ് സ്റ്റാൻഡിന് ബലക്ഷയം കണ്ടെത്തിയപ്പോൾ തന്നെ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ രണ്ടു താൽക്കാലിക കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ചിരുന്നു.
ഇതാകെട്ട, ഇപ്പോൾ സ്റ്റാൻഡ് പൊളിക്കാനെത്തിയ തൊഴിലാളികളുടെ താമസസ്ഥലമാണ്. രണ്ടു കാത്തിരിപ്പ് കേന്ദ്രങ്ങളും തൊഴിലാളികൾ വളച്ചുകെട്ടി കൈക്കലാക്കിയതോടെ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ മഴയത്തും വെയിലത്തും പുറത്തുള്ള കടത്തിണ്ണകളിലോ സ്റ്റാൻഡിലെ ബസുകളിലോ അഭയംപ്രാപിക്കണം. സ്റ്റാൻഡ് പൊളിച്ചതോടെ ബസുകൾക്ക് സ്റ്റാൻഡിനു പുറത്ത് നഗരസഭ പകരം സംവിധാനം തയാറാക്കിയിരുന്നെങ്കിലും പല ബസുകളും സർവിസ് നടത്തുന്നതും യാത്രക്കാർ ബസ് കയറാനെത്തുന്നതും മുനിസിപ്പൽ ബസ് സ്റ്റാൻഡിലൊരുക്കിയ ബേയിലാണ്. കാത്തിരിപ്പ് കേന്ദ്രങ്ങളിലുണ്ടായിരുന്ന കസേരകൾ പുറത്ത് സ്വകാര്യ സ്ഥാപനത്തിെൻറ വളപ്പിലും മരച്ചുവട്ടിലും ഇട്ടിട്ടുണ്ടെങ്കിലും മഴയോ വെയിലോ വന്നാൽ ഒാട്ടംതന്നെ ശരണം!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.