പാലക്കാട്: ഇക്കുറിയും സെെപ്ലകോയുടെ നെല്ലുസംഭരണം താളംതെറ്റി. കർഷകരിൽനിന്ന് താങ്ങുവില നൽകി നെല്ല് സംഭരണം നടത്താൻ ഇതുവരെ മുന്നൊരുക്കമായിട്ടില്ല. ഒക്ടോബർ ഒന്നിന് ആരംഭിക്കേണ്ട നെല്ല് സംഭരണം മില്ലുടമകളുമായി ധാരണയിൽ എത്താൻ കഴിയാത്തതിനാലാണ് നീളുന്നത്.
ഇതോടെ ഒക്ടോബർ ഒന്നിന് ആരംഭിക്കേണ്ട നെല്ല് സംഭരണം അവതാളത്തിലാകുമെന്നുറപ്പായി. ജില്ലയിൽ സെപ്റ്റംബർ രണ്ടാംവാരത്തോടെ കൊയ്ത്ത് തുടങ്ങും. സെപ്റ്റംബറിൽ സംഭരണം ആരംഭിക്കണമെന്ന് കർഷരുടെ ദീർഘനാളത്തെ ആവശ്യത്തിന് ഇക്കുറിയും പരിഹാരമായില്ലെന്ന് മാത്രമല്ല നീണ്ടുപോകുകയും ചെയ്തു. അമ്പേതാളം മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കാറുള്ളത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ല് അരിയാക്കിയതിെൻറ പ്രതിഫലം ലഭിക്കാനുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് സപ്ലൈകോയുമായി കരാർ ഒപ്പിടുന്നതിൽനിന്ന് മില്ലുടമകൾ വിട്ടുനിൽക്കുകയാണ്. നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് കടുത്ത ആശങ്കയാണുള്ളത്.
പലരും വിളഞ്ഞ നെൽവയലുകൾ സപ്ലൈകോ സംഭരണം ആരംഭിച്ചതിനുശേഷം വിളവെടുപ്പ് നടത്താമെന്ന് കണക്കുകൂട്ടലിൽ കൊയ്യാതെ നിർത്തിയിരിക്കുകയാണ്. ഇതിനിടെ പലയിടത്തും തുടരുന്ന മഴ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. താങ്ങുവില നൽകിയുള്ള സംഭരണം വൈകുന്നതോടെ കർഷകരുടെ ഗതികേട് മുതലെടുക്കാൻ മില്ലുടമകൾ രംഗത്തെത്തിയിട്ടുണ്ട്. സപ്ലൈകോക്ക് നെല്ലുസംഭരിക്കുന്ന അതേ മില്ലുടമകൾ പൊതുവിപണിയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കുന്നുണ്ട്. താങ്ങുവിലയ്ക്ക് നെല്ല് വിൽക്കുമ്പോൾ കർഷകന് കിലോക്ക് 26.95 രൂപയും ഇതേ നെല്ല് പൊതുവിപണിയിൽ വിൽക്കുമ്പോൾ 14 മുതൽ 16.50 രൂപയുമാണ് ലഭിക്കുന്നത്. കൊയ്തടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള സ്ഥലമില്ലായ്മയും സാമ്പത്തിക പ്രയാസവും കാരണം സർക്കാർ തീരുമാനം വരുന്നതുവരെ പിടിച്ചുനിൽക്കാനാവാത്ത കർഷകരാണ് ഇക്കൂട്ടരുടെ ഇര. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.