മരണത്തിലേക്ക് തുറക്കുന്ന വാതിലുകൾ

കൊടുവായൂർ: ബസുകൾ വാതിലുകൾ തുറന്ന് സർവിസ് നടത്തുന്നത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു. കൊടുവായൂർ, പുതുനഗരം, കൊല്ലങ്കോട് പ്രദേശങ്ങളിൽനിന്ന് പാലക്കാട്, ചിറ് റൂർ, തൃശൂർ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ പലതും വാതിലുകൾ തുറന്നാണ് സർവിസ് നടത്തുന്നത്. ഇതിനെതിരെ നിരവധി തവണ താലൂക്ക് വികസന സമിതിയിലും ജില്ല കലക്ടർക്കും പൊതുപ്രവർത്തകരും നാട്ടുകാരും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

കൊല്ലങ്കോട് മാത്രം കഴിഞ്ഞ രണ്ടുവർഷത്തിനിടെ 15ലധികം അപകടങ്ങളാണ് ഇക്കാരണത്താൽ സംഭവിച്ചിട്ടുള്ളത്. ഇത്തരം അപകടങ്ങളിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വിമുഖത കാണിക്കുന്നതാണ് അപകടങ്ങൾ വർധിക്കാൻ കാരണം.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.