മങ്കര: റെയിൽവേ സ്റ്റേഷന് സമീപത്തെ മുടങ്ങിക്കിടന്ന തടയണയുടെ നിർമാണം പുനരാരംഭ ിച്ചു. ഷട്ടർ ഇടാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഷട്ടറിടാത്തതിനാൽ പുഴയിലെ വെള്ളം മാസങ്ങളായി ഒഴുകി നഷ്ടമാവുകയാണ്. 11 ഷട്ടറാണ് തടയണയിൽ സ്ഥാപിക്കുന്നത്. അതിെൻറ പണികൾ നടന്നുവരുന്നു. ഒരു മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തീകരിച്ചുനൽകുമെന്നാണ് വിവരം. തടയണക്ക് സമീപം സ്ത്രീകൾക്കും പുരുഷന്മാർക്കും കുളിക്കാനും അലക്കാനുമായി ആധുനിക രീതിയിലുള്ള കുളിക്കടവും സ്ഥാപിച്ചുവരുന്നു.
നിലവിൽ പണി ഏറെക്കുറെ പൂർത്തീകരിച്ചിട്ടും ഷട്ടറിടാത്തതിനാൽ വെള്ളം പാഴാകുന്നതിനെ തുടർന്ന് വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. മൂന്ന് കരാറുകാർ മാറി മാറി പ്രവൃത്തികൾ ഏറ്റെടുത്തതോടെ തടയണ നിർമാണം അഞ്ചുവർഷത്തോളം വൈകുകയായിരുന്നു. 11 ഷട്ടറുകൾ മൂന്നാഴ്ചക്കകം സ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്. ഷട്ടർ ഇടുന്നമുറക്ക് വെള്ളം ശേഖരിച്ച് നിർത്താനാകുന്നതോടെ പ്രദേശത്തെ ജലക്ഷാമത്തിന് അറുതിവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.