??????????????????? ????????????? ??????? ???????????????????????? ???????? ??????

നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഏഴുപേരും രക്ഷപ്പെട്ടു

ആനക്കര: പട്ടിത്തറയില്‍ കാര്‍ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് മറിഞ്ഞു ഏഴുപേര ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെ പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിക്ക് സമീപമാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഏഴില്‍ നാലുപേര്‍ ചാടി രക്ഷപ്പെട്ടു. മൂന്നുപേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാള്‍ അപകടനില തരണം ചെയ്തിട്ടില്ല. കാറിെൻറ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണമായി പറയുന്നത്. കുമ്പിടി സ്വദേശി ഫിനു (22), കൂടല്ലൂര്‍ സ്വദേശിയും ആനക്കര പഞ്ചായത്ത് അംഗം എം.ടി. ഗീതയുടെ മകനുമായ ദീപക്ക് (24), മണ്ണിയം പെരുമ്പലം സ്വദേശി നിയാര്‍ (21), മണ്ണിയം പെരുമ്പലം സ്വദേശി റാഷിദ് (33), പന്നിയൂര്‍ സ്വദേശി അഖില്‍ (24), കൂടല്ലൂര്‍ പട്ടിപ്പാറ സ്വദേശി വിഷ്ണു (22) എന്നിവർക്ക് പരിക്കേറ്റു. ഇവര്‍ തൃശൂർ, കുന്നംകുളം, കൂറ്റനാട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.