??????????????????????????? ??????????????? ??????

പലകപ്പാണ്ടി കനാലിൽ അനധികൃത മണലെടുപ്പ്

മുതലമട: പലകപ്പാണ്ടി കനാലിൽ അടിഞ്ഞുകൂടിയ മണൽ അനധികൃതമായി കടത്തുന്നു. വെള്ളച്ച ാട്ടം മുതൽ ഡാമിലേക്ക് കനാൽ എത്തുന്ന വെള്ളാരംകടവ് വരെയുള്ള 3.9 കിലോമീറ്റർ ദൂരത്തിൽ ഭ ൂരിഭാഗം കനാൽ ഭാഗവും മണലും മണ്ണും അടിഞ്ഞ് കിടക്കുകയാണ്. ഇതിൽ ശുക്കിരിയാർ മുതൽ കിഴക്കെ കനാൽ ഭാഗത്താണ് വ്യാപകമായി കടത്തുന്നതിന് മണൽ കൂട്ടിവെച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചും അല്ലാതെയും വിവിധ വാഹനങ്ങളിലാണ് കടത്തുന്നത്.

കഴിഞ്ഞവർഷം കനാലിൽ അടിഞ്ഞ മണലെടുക്കാൻ പെരുവെമ്പ് സ്വദേശി 13.4 ലക്ഷത്തിന് ലേലമെടുത്തിരുന്നു. എന്നാൽ, ഇത് ഇ -ടെൻഡർ നൽകാത്തതിനാൽ ലേലം റദ്ദായി. കഴിഞ്ഞവർഷത്തെ മണലിനുപുറമെ ഈ സീസണിലെ പ്രളയത്തിൽ വൻതോതിൽ മണൽ അടിഞ്ഞിട്ടുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ നടപടികൾ തുടങ്ങിയിട്ടും മണലെടുപ്പ് നടക്കാത്തതിനാൽ ഇത്തവണ നടപടികൾ നേരത്തേ തുടങ്ങണമെന്ന് പലകപ്പാണ്ടി കനാൽ സന്ദർശിച്ച മീങ്കര-ചുള്ളിയാർ ജലസംരക്ഷണ സമിതി ഭാരവാഹികളായ ആർ. അരവിന്ദാക്ഷൻ, സജേഷ് ചന്ദ്രൻ, വി. വിജയരാഘവൻ, ദിവാകരൻ, അപ്പുണ്ണി എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.