ഒറ്റപ്പാലം: പാതിവഴിയിൽ ഉപേക്ഷിച്ച ഓപറേഷൻ അനന്തയിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് സിറ്റിസൺ ഫോറം. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. കൈയേറ്റഭൂമി അളന്നുതിട്ടപ്പെടുത്തി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം സ്തംഭനാവസ്ഥ തുടരുകയാണ്. ജില്ല ബാങ്കിെൻറ എതിരിലുള്ള സ്വകാര്യ വ്യക്തിയുടെ പഴയ കെട്ടിടം സ്വയം പൊളിച്ചു നീക്കിയതല്ലാതെ കൈയേറ്റം ഒഴിപ്പിച്ച് നഗരത്തിലെ സംസ്ഥാനപാതയുടെ വീതി വികസിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവാത്തതിൽ ദുരൂഹതയുള്ളതായി ഫോറം ഭാരവാഹികൾ കുറ്റപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർവാധികം രൂക്ഷമായി തുടരുകയാണ്. ടി.ബി റോഡ്, ആർ.എസ് റോഡ്, സെൻഗുപ്ത റോഡ് കവലകളിലെ വീതിക്കുറവ് അപകടഭീഷണി ഉയർത്തുന്നുണ്ട്. ഒറ്റപ്പാലത്തെ അടിയന്തര പ്രാധാന്യമുള്ള പദ്ധതികളെല്ലാം വികസനമുരടിപ്പിൽ കുടുങ്ങിക്കിടക്കുന്നതിന് അടിയന്തര പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോറം പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.