പാലക്കാട്: പ്ലാച്ചിമട ഇരകൾക്ക് നീതി ലഭ്യമാക്കണെമെന്നാവശ്യപ്പെട്ട് കലക്ടേററ്റിന് മുന്നിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയറിയിച്ച് അട്ടപ്പാടി തായ്ക്കുല സംഘം സത്യഗ്രഹമനുഷ്ഠിച്ചു. തായ്ക്കുല സംഘം തലൈവി വടുകിയമ്മാൾ ഉദ്ഘാടനം ചെയ്തു. പ്ലാച്ചിമട ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ആത്മാർഥമായി ഇടപെടണമെന്നും ആദിവാസി സമൂഹത്തോടുള്ള നീതി നിഷേധം അവസാനിപ്പിക്കാൻ കഴിയാത്തത് കോളയുടെ സ്വാധീനമാണെന്നും അവർ പറഞ്ഞു. ശിവാൾ, റുഖ്മണിയക്ക, മാഷിയക്ക, ശെൽവിയമ്മ, ശാരദമ്മ, മരുതൻ, പ്ലാച്ചിമട സമരസമിതി -ഐക്യദാർഢ്യ സമിതി നേതാക്കളായ വിജയൻ അമ്പലക്കാട്, ആറുമുഖൻ പത്തിച്ചിറ, എം. സുലൈമാൻ, നീലിപ്പാറ മാരിയപ്പൻ, ശാന്തി വിജയനഗരം, പുതുശ്ശേരി ശ്രീനിവാസൻ, കല്ലൂർ ശ്രീധരൻ, സനോജ് കൊടുവായൂർ, സജീഷ് കുത്തനൂർ എന്നിവർ സത്യഗ്രഹമനുഷ്ഠിച്ചു. തായ്ക്കുല സംഘത്തിെൻറ നേതൃത്വത്തിൽ സമരപന്തലിൽ ആദിവാസി തനത് കലാപരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.