പാലക്കാട്: ഹയർസെക്കൻഡറി പരീക്ഷയിലും 13ാം സ്ഥാനത്തിന് മാറ്റമില്ലാതെ ജില്ല. എന്നാൽ, വിജയത്തിൽ ഒരു ശതമാനം വർധനയുണ്ട്. 150 സ്കൂളുകളിലായി 28,734 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 22,752 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 79.18 ശതമാനം വിജയം. മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ തവണ 639 വിദ്യാർഥികളാണ് സമ്പൂർണ എ പ്ലസ് നേടിയത്. ഇത്തവണയത് 599 ആയി. ഒരോ വർഷം കഴിയുമ്പോഴും സമ്പൂർണ എ പ്ലസ് നേടുന്നവരുടെ എണ്ണം കുറയുകയാണ്. 2015ൽ 648 പേരാണ് സമ്പൂർണ എ പ്ലസ് നേടിയവർ. ഇത്തവണ 28,945 പേർ പരീക്ഷക്ക് അപേക്ഷിച്ചിരുന്നെങ്കിലും 28,734 പേരാണ് പരീക്ഷ എഴുതിയത്. ഓപ്പൺ സ്കൂളിലെ വിജയ ശതമാനം 22.84 ശതമാനം മാത്രമാണ്. 8876 വിദ്യാർഥികൾ പരീക്ഷ എഴുതിയവരിൽ 2027 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ സമ്പൂർണ എ പ്ലസ് നേടിയത് 36 പേരാണ്. കഴിഞ്ഞ വർഷം ഈ വിഭാഗത്തിൽ സമ്പൂർണ എ പ്ലസ് നേടിയത് 22 പേരായിരുന്നു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 9120 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. അഞ്ച് സ്കൂളുകൾക്ക് 100 ശതമാനം പാലക്കാട്: പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച് ജില്ലക്ക് അഭിമാനമായത് അഞ്ച് സ്കൂളുകൾ. ആലത്തൂർ ബി.എസ്.എസ് ഗുരുകുലം, റെയിൽവേ എച്ച്.എസ്.എസ് ഒലവക്കോട്, ശ്രവണ സംസാര എച്ച്.എസ്.എസ് വെസ്റ്റ് യാക്കര, മോഡൽ റസിഡൻഷ്യൽ സ്കൂൾ തൃത്താല, ഗവ. വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ് ഒറ്റപ്പാലം എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ. ബി.എസ്.എസ് ഗുരുകുലം 12ാം തവണയാണ് മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുന്നത്. അഞ്ച് സ്കൂളുകളിൽ വിജയം 30 ശതമാനത്തിൽ താഴെ പാലക്കാട്: സംസ്ഥാനത്ത് 36 സ്കൂളുകളാണ് 30 ശതമാനത്തിൽ താഴെ വിജയം നേടിയത്. ഇതിൽ അഞ്ച് സ്കൂളുകൾ ജില്ലയിലാണ്. എം.ഇ.എസ് ട്രസ്റ്റ് പബ്ലിക് എച്ച്.എസ്.എസ് കരിമ്പാറ, സെൻറ് പോൾസ് ഇംഗ്ലീഷ് എച്ച്.എസ്.എസ് കൊല്ലങ്കോട്, ഗവ. ട്രൈബൽ എച്ച്.എസ്.എസ് ഷോളയൂർ, പുത്തൂർ ട്രൈബൽ ഗവ. എച്ച്.എസ്.എസ്, മുജാഹിദീൻ എച്ച്.എസ്.എസ് പറളി എന്നിവയാണ് വിജയശതമാനം കുറഞ്ഞ സ്കൂളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.