എടക്കര: കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കോളനിക്കാരുടെ പുനരധ ിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ല ഭരണകൂടത്തിെൻറ നയത്തില്‍ പ്രതിഷേധിച്ച് ഉ പ്പട മലച്ചിയില്‍ നടക്കുന്ന വീടുകളുടെ നിര്‍മാണ പ്രവൃത്തി പി.വി. അൻവർ എം.എല്‍.എയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രളയബാധിതരായ മുണ്ടേരി ചളിക്കല്‍ ആദിവാസി കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് െഫഡറൽ ബാങ്ക് നിര്‍മിച്ചുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ് ചൊവ്വാഴ്ച രാവിലെ എം.എല്‍.എയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാര്‍ നിര്‍മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എം.എല്‍.എയും പ്രാദേശിക നേതാക്കളുമെത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. കവളപ്പാറ കോളനിക്കാര്‍ക്ക് മലച്ചിയിലെ വീടുകള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രളയദുരന്തത്തിനിരകളാണെങ്കിലും ചളിക്കല്‍ കോളനിക്കാര്‍ക്ക് വാസയോഗ്യമായ വീടുകള്‍ നിലവിലുണ്ട്. എന്നാല്‍, കവളപ്പാറയിലെ 28 കുടുംബങ്ങള്‍ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതംപേറി കഴിയുകയാണ്.
ആദ്യം കവളപ്പാറ നിവാസികള്‍ക്ക് വീട് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കവളപ്പാറ ദുരന്തത്തിെൻറ ഇരകള്‍ക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ജില്ല കലക്ടര്‍ സ്വന്തം നിലക്ക് കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. മലച്ചിയില്‍ ഭൂമി വാങ്ങിയതില്‍ വ്യാപക അഴിമതി നടത്തിയെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവളപ്പാറക്കാര്‍ക്കായി സെൻറിന് 30,000 രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ല ഭരണകൂടവും പട്ടികവര്‍ഗ വകുപ്പും ചേര്‍ന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്. ഇവിടെ നിര്‍മിക്കുന്ന വീടുകള്‍ കവളപ്പാറ നിവാസികള്‍ക്ക് നല്‍കാനാവില്ലെന്നും താന്‍ തീരുമാനിക്കുന്നവര്‍ക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞതായാണ് എം.എല്‍.എയുടെ ആരോപണം. പോത്തുകല്‍ പഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരന് പിള്ള, വൈസ് പ്രസിഡൻറ് വത്സല അരവിന്ദന്, അംഗങ്ങളായ സി. സുഭാഷ്, രവീന്ദ്രന്, ബര്‍ത്തില ബേബി, രവീന്ദ്രന്, സി.പി.എം ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍, മുസ്തഫ പാക്കട തുടങ്ങിയവരാണ് എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.