കുറ്റിപ്പുറം: കുറ്റിപ്പുറം-പുതുപൊന്നാനി ദേശീയപാത മാലിന്യപാതയാവുന്നു. തദ്ദേശ സ്ഥാ പനങ്ങളുടെ നേത്യത്വത്തിൽ മഴക്കാലപൂർവ ശുചീകരണം തകൃതിയായി നടക്കുമ്പോഴാണ് പാതയ ുടെ ഇരുവശങ്ങളിലും മാലിന്യം നിറയുന്നത്. തവനൂർ, കാലടി പഞ്ചായത്തുകൾ, പൊന്നാനി നഗരസഭ പരിധിയിലൂടെയാണ് പാത കടന്ന് പോകുന്നത്. നരിപ്പറമ്പ് മുതൽ അയങ്കലം വരെയാണ് പാതയുടെ ഇരുവശങ്ങളിലുമായി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
പച്ചക്കറി കടകൾ, ബാർബർ ഷോപ്പ്, വസ്ത്ര വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പ്രധാനമായും ഇവിടങ്ങളിൽ നിക്ഷേപിക്കുന്നത്. പാതയിൽ തെരുവുവിളക്കിെൻറ അഭാവം രാത്രികളിൽ മാലിന്യ നിക്ഷേപകർക്ക് സഹായകരമാകുന്നു. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം അസഹനീയമാണെന്ന് വാഹനയാത്രികർ പറയുന്നു. മഴയെത്തും മുേമ്പ നടന്ന ശുചീകരണം പ്രഹസനമാക്കിയ തദ്ദേശ സ്ഥാപനങ്ങൾ പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വരാനിരിക്കുന്നത് രോഗങ്ങളുടെ പെരുമഴയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.