പുലാമന്തോൾ: പേരിനെങ്കിലുമുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നഷ്ടമായതോടെ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം അകലെത്തന്നെ. പുലാമന്തോൾ ടൗൺ ജങ്ഷനിലാണ് യാത്രക്കാർ വാഹനങ്ങൾക്കിടയിൽപെട്ട് നട്ടം തിരിയുന്നത്. രണ്ട് വർഷം മുമ്പ് ടൗൺ നവീകരണ ഭാഗമായാണ് പുലാമന്തോൾ-പെരിന്തൽമണ്ണ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അധികൃതർ പൊളിച്ചത്. അതിന് മുമ്പ് പട്ടാമ്പി-കൊളത്തൂർ റോഡിലുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളും നാമാവശേഷമായിരുന്നു. ഇപ്പോൾ ടൗണിൽ പെരിന്തൽമണ്ണ-പട്ടാമ്പി-കൊളത്തൂർ റോഡുകളിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് റോഡോരത്താണ്. ഈ മൂന്നു റോഡുകളിലും ബസുകൾക്ക് നിർത്താൻ 'ബസ് ബേ' അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെയെല്ലാം കയറിനിൽക്കുന്നത് ഓട്ടോ-ടാക്സി-സ്വകാര്യ വാഹനങ്ങളാണ്. ഇതോടെ ബസിൽ കയറാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. പലരും കച്ചവട സ്ഥാപനങ്ങളിലും മറ്റും കയറിനിൽക്കുന്നത് സ്ഥാപനമുടമകൾക്കും പ്രയാസമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.