ന്യൂഡൽഹി: 2011-12 സാമ്പത്തിക വർഷം ആദായ നികുതി നിർണയിച്ചത് പുനഃപരിശോധിക്കുന്നത് ചോദ്യംചെയ്ത് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ ഹരജികൾ ഡൽഹി ഹൈകോടതി തള്ളി. നികുതി നിർണയിച്ചത് പുനഃപരിശോധിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ഒാസ്കാർ ഫെർണാണ്ടസ് നൽകിയ ഹരജിയും തള്ളി. സോണിയ, രാഹുൽ തുടങ്ങിയവർ സമർപ്പിച്ച രേഖകളും കണക്കുമാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതു ചോദ്യംചെയ്ത് നൽകിയ റിട്ട് ഹരജികളാണ് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. നാഷനൽ ഹെറാൾഡ് കേസിെൻറ വിചാരണ കോടതിയിൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ അന്യായത്തെ തുടർന്നാണ് സോണിയ, രാഹുൽ, ഒാസ്കാർ ഫെർണാണ്ടസ് എന്നിവരുടെ 2011-12 സാമ്പത്തിക വർഷത്തെ ആദായ നികുതി നിർണയം പരിശോധിക്കുന്നത്. നാഷനൽ ഹെറാൾഡ് ഒാഹരികൾ 'യങ് ഇന്ത്യ'ക്ക് കൈമാറിയതിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.