തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിലും ഉരുൾെപാട്ടലിലും അണക്കെട്ടുകളിലേക്ക് മണ്ണും ചളിയും ഒഴുകിയെത്തി സംഭരണശേഷിയെ ബാധിച്ചത് പഠിക്കാൻ ആലോചന. ജലവിഭവവകുപ്പിനു കീഴിൽ തൃശൂർ പീച്ചിയിൽ പ്രവർത്തിക്കുന്ന കേരള എൻജിനീയറിങ് ഗവേഷണകേന്ദ്രം (കേരി) ഇതുസംബന്ധിച്ച് പദ്ധതി സമർപ്പിച്ചു. പാലക്കാട്, വയനാട് ജില്ലകളിലെ ജലവിഭവ വകുപ്പിെൻറ അണക്കെട്ടുകളിലാണ് പഠനം. പാലക്കാട് മംഗലം, ചുള്ളിയാർ അണക്കെട്ടുകളിലെ മണലും ചളിയും നീക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് നിർദേശങ്ങൾ സമർപ്പിക്കുകയും കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തെങ്കിലും നടന്നില്ല. ഇതിനിടെയാണ് പ്രളയമെത്തിയത്. പല അണക്കെട്ടുകളുടെയും വൃഷ്ടി പ്രദേശങ്ങളിൽ വലിയതോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതിനെ തുടർന്നാണ് 'കേരി' സർക്കാറിനെ സമീപിച്ചത്. ചെറിയ അണക്കെട്ടുകൾ ആദ്യ ഘട്ടത്തിലും മറ്റുള്ളവ അടുത്ത ഘട്ടത്തിലും എന്നാണ് നിർദേശം. പീച്ചി, മലമ്പുഴ, പേപ്പാറ, കാഞ്ഞിരപ്പുഴ, അരുവിക്കര, വാഴാനി, പോത്തുണ്ടി, മീങ്കര, വാളയാർ, പൂമല, കുറ്റിയാടി, നെയ്യാർ, പഴശ്ശി തുടങ്ങിയ അണക്കെട്ടുകളിൽ നേരത്തേ 'കേരി' പഠനം നടത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള വൈദ്യുതി ബോർഡ് അണക്കെട്ടുകളിലും വലിയതോതിൽ ചളിയും മണ്ണും അടിഞ്ഞത് സംഭരണശേഷിയെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.