കലക്ടർ ഇടപെട്ടു; ആദിവാസി വയോധികയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

നിലമ്പൂർ: തുടയെല്ലിന് പൊട്ടേറ്റ് അത‍്യാസന നിലയിൽ ജില്ല ആശുപത്രിയിലെ സാധാരണ വാർഡിൽ കിടത്തിയിരുന്ന ആദിവാസി വയോധികയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശുശ്രൂഷിക്കാൻ ആളില്ലാതെ ദാരുണാവസ്ഥയിൽ കിടക്കുന്ന അമരമ്പലം അയ്യപ്പക്കുളം കോളനിയിലെ നീലിയെയാണ് (85) കലക്ടറുടെ നിർദേശ പ്രകാരം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. കലക്ടർ അമീത് മീണ ആശുപത്രിയിലെത്തി ഇവരെ സന്ദർശിച്ചു. നീലിയെ ശുശ്രൂഷിക്കാനായി എസ്.ടി പ്രമോട്ടറെ ചുമതലപ്പെടുത്തുകയും വൃത്തിഹീനമായ ബെഡുകൾ മാറ്റുകയും ചെയ്തു. നിലമ്പൂർ തഹസിൽദാറോട് നീലിയുടെ ചികിത്സവിവരങ്ങൾ അടിക്കടി അന്വേഷിക്കാനും നിർദേശം നൽകി. വീഴ്ചയിൽ ഇടതുകാലി‍​െൻറ തുടയെല്ല് പൊട്ടി അബോധാവസ്ഥയിലായ നീലിയെ കഴിഞ്ഞ 11നാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിപ്പോൾ 16ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സക്ക് ശേഷം തുടർ ചികിത്സക്കായി വീണ്ടും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇവരെ സാധാരണ വാർഡിൽ കിടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.