ട്രെയിനില്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും പിഴയും

തലശ്ശേരി: കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും. ബേപ്പൂര്‍ മാറാട് കൈതവളപ്പ്‌ കോളനിയിലെ വേട്ടക്കരക്കണ്ടി ഹൗസില്‍ വി.കെ. സഗിനേഷ് (29), കാവുങ്കല്‍ ഹൗസില്‍ കെ. മുരുകേഷ് (32) എന്നിവരെയാണ് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. 2013 ഏപ്രില്‍ 21ന് മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസിെൻറ എസ് മൂന്ന് കോച്ചിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.