സമരം പിൻവലിച്ചെങ്കിലും സ്വകാര്യ ബസുകൾ ഇന്നലെ സർവിസ് നടത്തിയത് ഭാഗികമായി മാത്രം മലപ്പുറം: സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തിയത് ഭാഗികമായി മാത്രം. കെ.എസ്.ആർ.ടി.സി ബസ് തന്നെയായിരുന്നു ചൊവ്വാഴ്ചയും പ്രധാന ആശ്രയം. സ്വകാര്യ ബസുകളില്ലാത്തത് മൂലമുള്ള തിരക്ക് ഇന്നലെയും തുടർന്നു. സർവിസ് നടത്താത്തതിന് 72 ബസുകൾക്ക് കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി തിങ്കളാഴ്ച വരുമാനത്തിൽ സർവകാല റെക്കോഡിലെത്തി. 38,71,891 രൂപയാണ് നാല് സബ് ഡിപ്പോകളിൽ നിന്നുമായി ലഭിച്ചത്. എല്ലാ സബ് ഡിപ്പോകളും വരുമാന ലക്ഷ്യത്തേക്കാൾ ബഹുദൂരം മുന്നിൽ. മലപ്പുറം സബ് ഡിപ്പോക്ക് കിട്ടിയ 12,61,338 രൂപ മുമ്പെങ്ങുമില്ലാത്ത വലിയ വരുമാനമാണ്. 9,13,275 ആണ് ഇവിടത്തെ വരുമാന ലക്ഷ്യം. പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ ഡിപ്പോകളും സർവകാല റെക്കോഡിട്ടു. 7,64,625 രൂപ വരുമാന ലക്ഷ്യമുള്ള പെരിന്തൽമണ്ണയിൽ തിങ്കളാഴ്ച 8,52,394 രൂപ ലഭിച്ചു. പൊന്നാനിയിൽ കിട്ടിയത് 8,51,115 രൂപയാണ്. 6,18,776 ആണ് ഇവിടുത്തെ വരുമാന ലക്ഷ്യം. നിലമ്പൂരിലും വൻ കുതിപ്പുണ്ടായി. 6,90,309 വരുമാന ലക്ഷ്യമുള്ള ഇവിടെ ലഭിച്ചത് 9,53,044 രൂപ. തൃശൂർ സോണിലെ ഏറ്റവും ഉയർന്ന വരുമാനമാണ് തിങ്കളാഴ്ച ജില്ലയുടേതും മലപ്പുറം സബ് ഡിപ്പോയുടേതും. ചൊവ്വാഴ്ചയും കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.